തിരുവനന്തപുരം: കർഷകർ എടുത്ത വായ്പകളുടെ മോറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണു മോറട്ടോറിയം കാലാവധി നീട്ടുന്നത്. വായ്പ പുതുക്കി നൽകിയാണു മോറട്ടോറിയം കാലാവധി നീട്ടുന്നത്.
ഇത്തരത്തിൽ പുതുക്കുന്ന വായ്പകളുടെ പലിശ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനും ബാങ്കുകൾ തീരുമാനിച്ചു.
കർഷകരുടെ കാർഷിക- കാർഷികേതര വായ്പകളുടെ മോറട്ടോറിയം കാലാവധി കഴിഞ്ഞ ജൂലൈ 31ന് അവസാനിച്ചിരുന്നു. അന്നു വരെയുള്ള മോറട്ടോറിയത്തിനാണ് റിസർവ് ബാങ്ക് അനുമതി ഉണ്ടായിരുന്നത്. പ്രളയത്തിൽ കാർഷികമേഖലയ്ക്കുണ്ടായ ആഘാതത്തിൽനിന്നു കർഷകർ കരകയറിയിട്ടില്ലെന്നും അതിനാൽ ഡിസംബർ 31 വരെ മോറട്ടോറിയം കാലാവധി നീട്ടണമെന്നും പിന്നീട് എസ്എൽബിസിയും സർക്കാരും റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇത് ആർബിഐ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് തീരുമാനമെടുക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വായ്പയുടെ തിരിച്ചടവ് കാലാവധി പുനഃക്രമീകരിച്ചുകൊണ്ടു മോറട്ടോറിയം അനുവദിച്ചാൽ മാത്രമേ കർഷകർക്കു ഗുണകരമാകുകയുള്ളൂ. കർഷകർക്ക് മോറട്ടോറിയം കാലയളവും വായ്പയുടെ തിരിച്ചടവ് കാലമായി പരിഗണിക്കപ്പെടും. മോറട്ടോറിയത്തിനു ശേഷം കൂടുതൽ പണം തിരിച്ചടച്ച് വായ്പ തീർക്കേണ്ടിവരും. ഇതിനാലാണ് വായ്പ പുനഃക്രമീകരണത്തിനും മോറട്ടോറിയത്തിനും റിസർവ് ബാങ്കിന്റെ അനുമതി തേടിയത്. എന്നാൽ, വായ്പ പുനഃക്രമീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയില്ല.
ഡിസംബർ 31നു മുന്പ് കാലാവധി കഴിയുന്ന വായ്പകൾ പലിശ അടച്ച് പുതിയ വായ്പകളാക്കി മാറ്റും.
ഇത്തരത്തിൽ പുതുക്കുന്ന വായ്പകളുടെ പലിശ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനും ബാങ്കുകൾ തീരുമാനിച്ചു.
കർഷകരുടെ കാർഷിക- കാർഷികേതര വായ്പകളുടെ മോറട്ടോറിയം കാലാവധി കഴിഞ്ഞ ജൂലൈ 31ന് അവസാനിച്ചിരുന്നു. അന്നു വരെയുള്ള മോറട്ടോറിയത്തിനാണ് റിസർവ് ബാങ്ക് അനുമതി ഉണ്ടായിരുന്നത്. പ്രളയത്തിൽ കാർഷികമേഖലയ്ക്കുണ്ടായ ആഘാതത്തിൽനിന്നു കർഷകർ കരകയറിയിട്ടില്ലെന്നും അതിനാൽ ഡിസംബർ 31 വരെ മോറട്ടോറിയം കാലാവധി നീട്ടണമെന്നും പിന്നീട് എസ്എൽബിസിയും സർക്കാരും റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഇത് ആർബിഐ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് തീരുമാനമെടുക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വായ്പയുടെ തിരിച്ചടവ് കാലാവധി പുനഃക്രമീകരിച്ചുകൊണ്ടു മോറട്ടോറിയം അനുവദിച്ചാൽ മാത്രമേ കർഷകർക്കു ഗുണകരമാകുകയുള്ളൂ. കർഷകർക്ക് മോറട്ടോറിയം കാലയളവും വായ്പയുടെ തിരിച്ചടവ് കാലമായി പരിഗണിക്കപ്പെടും. മോറട്ടോറിയത്തിനു ശേഷം കൂടുതൽ പണം തിരിച്ചടച്ച് വായ്പ തീർക്കേണ്ടിവരും. ഇതിനാലാണ് വായ്പ പുനഃക്രമീകരണത്തിനും മോറട്ടോറിയത്തിനും റിസർവ് ബാങ്കിന്റെ അനുമതി തേടിയത്. എന്നാൽ, വായ്പ പുനഃക്രമീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയില്ല.
ഡിസംബർ 31നു മുന്പ് കാലാവധി കഴിയുന്ന വായ്പകൾ പലിശ അടച്ച് പുതിയ വായ്പകളാക്കി മാറ്റും.