കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു പിന്നാലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും എസ്എഫ്ഐയുടെ ഏകാധിപത്യത്തിനു നീക്കം.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുവിഭാഗം വിദ്യാർഥികളുടെ ശ്രമം എസ്എഫ്ഐയുടെ ഭീഷണിമൂലം നടന്നില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രയാസമാണെന്നു കാണിച്ച് റിട്ടേണിംഗ് ഓഫീസർ പ്രിൻസിപ്പലിന് പരാതി നൽകുകയും കോളജ് കൗൺസിൽ അടിയന്തരമായി ചേർന്ന് സർവകലാശാലയ്ക്കു റിപ്പോർട്ട് നൽകുകയും ചെയ്തു. അതുവരെ തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വർഷവും സമാനമായ സാഹചര്യമാണു നിലനിന്നത്. എസ്എഫ്ഐ ഒഴികെയുള്ള സംഘടനകളിൽ നിന്നുള്ളവർക്ക് നാമനിർദേശം നടത്താൻ കഴിഞ്ഞിരുന്നില്ല. മറ്റാർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞില്ല.
നാമനിർദേശം നൽകാൻ ശ്രമിച്ചവരെ രണ്ടു ദിവസങ്ങളിലായി എസ്എഫ്ഐക്കാർ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
ഇന്നലെ ഉച്ചകഴിഞ്ഞ് നാമനിർദേശം നൽകാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഇതിനെ എതിർത്തവരെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞടുപ്പ് നടക്കുന്നതിനെ തടസപ്പെടുത്തില്ലെന്നും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വരാണാധികാരി പ്രഫ. ജെ.സി. കാപ്പൻ പറഞ്ഞു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുവിഭാഗം വിദ്യാർഥികളുടെ ശ്രമം എസ്എഫ്ഐയുടെ ഭീഷണിമൂലം നടന്നില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രയാസമാണെന്നു കാണിച്ച് റിട്ടേണിംഗ് ഓഫീസർ പ്രിൻസിപ്പലിന് പരാതി നൽകുകയും കോളജ് കൗൺസിൽ അടിയന്തരമായി ചേർന്ന് സർവകലാശാലയ്ക്കു റിപ്പോർട്ട് നൽകുകയും ചെയ്തു. അതുവരെ തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വർഷവും സമാനമായ സാഹചര്യമാണു നിലനിന്നത്. എസ്എഫ്ഐ ഒഴികെയുള്ള സംഘടനകളിൽ നിന്നുള്ളവർക്ക് നാമനിർദേശം നടത്താൻ കഴിഞ്ഞിരുന്നില്ല. മറ്റാർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞില്ല.
നാമനിർദേശം നൽകാൻ ശ്രമിച്ചവരെ രണ്ടു ദിവസങ്ങളിലായി എസ്എഫ്ഐക്കാർ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
ഇന്നലെ ഉച്ചകഴിഞ്ഞ് നാമനിർദേശം നൽകാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഇതിനെ എതിർത്തവരെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞടുപ്പ് നടക്കുന്നതിനെ തടസപ്പെടുത്തില്ലെന്നും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വരാണാധികാരി പ്രഫ. ജെ.സി. കാപ്പൻ പറഞ്ഞു.