തൃശൂർ: യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെയാണു സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷയ്ക്കും അക്രമികളുടെ മർദനത്തിൽ പരിക്കേറ്റു. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണു നിഷാദ് ഹസൻ.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിർത്തി ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് അവശനായ നിഷാദിനെ അക്രമിസംഘം എത്തിയ കാറിൽ കയറ്റിക്കൊണ്ടു പോയി. സംഭവസ്ഥലത്തുനിന്നു ഭാര്യയാണു നിഷാദിന്റെ വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.
ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങൾക്കു ശേഷം നിഷാദ് ഹസൻ സംവിധാനം ചെയ്ത ആദ്യ സിനിമയാണു ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ഒറ്റ ഷോട്ടിൽ രണ്ടര മണിക്കൂർ ചിത്രീകരണം പൂർത്തിയാക്കിയെന്ന യുആർഎഫ് റിക്കാർഡ് സ്വന്തമാക്കിയാണ് ഈ സിനിമ റിലീസിനെത്തിയത്.
നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവുമായി തർക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു. സിനിമയുടെ റിലീസിനെയും തർക്കം ബാധിച്ചിരുന്നു. ചിത്രീകരണം കഴിഞ്ഞിട്ടും റിലീസ് നീണ്ടു പോയതിനു പിന്നിലും ഈ തർക്കമാണെന്നാണു സൂചന.
അന്വേഷണം ഉൗർജിതം
തൃശൂർ/പേരാമംഗലം: യുവസംവിധായകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി സംവിധായകൻ നിഷാദ് ഹസന്റേയും ഭാര്യ പ്രതീക്ഷ പ്രകാശന്റേയും സുഹൃത്തുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഇവരിൽനിന്നു നിഷാദ് ഹസന്റെ മറ്റു കൂട്ടുകാരെക്കുറിച്ചും സിനിമ നിർമാണവുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചും നിഷാദിനുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം പോലീസ് ചോദിച്ചറിഞ്ഞു.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിർത്തി ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് അവശനായ നിഷാദിനെ അക്രമിസംഘം എത്തിയ കാറിൽ കയറ്റിക്കൊണ്ടു പോയി. സംഭവസ്ഥലത്തുനിന്നു ഭാര്യയാണു നിഷാദിന്റെ വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്.
ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങൾക്കു ശേഷം നിഷാദ് ഹസൻ സംവിധാനം ചെയ്ത ആദ്യ സിനിമയാണു ‘വിപ്ലവം ജയിക്കാനുള്ളതാണ്’. ഒറ്റ ഷോട്ടിൽ രണ്ടര മണിക്കൂർ ചിത്രീകരണം പൂർത്തിയാക്കിയെന്ന യുആർഎഫ് റിക്കാർഡ് സ്വന്തമാക്കിയാണ് ഈ സിനിമ റിലീസിനെത്തിയത്.
നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവുമായി തർക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു. സിനിമയുടെ റിലീസിനെയും തർക്കം ബാധിച്ചിരുന്നു. ചിത്രീകരണം കഴിഞ്ഞിട്ടും റിലീസ് നീണ്ടു പോയതിനു പിന്നിലും ഈ തർക്കമാണെന്നാണു സൂചന.
അന്വേഷണം ഉൗർജിതം
തൃശൂർ/പേരാമംഗലം: യുവസംവിധായകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി സംവിധായകൻ നിഷാദ് ഹസന്റേയും ഭാര്യ പ്രതീക്ഷ പ്രകാശന്റേയും സുഹൃത്തുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഇവരിൽനിന്നു നിഷാദ് ഹസന്റെ മറ്റു കൂട്ടുകാരെക്കുറിച്ചും സിനിമ നിർമാണവുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചും നിഷാദിനുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം പോലീസ് ചോദിച്ചറിഞ്ഞു.