+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീറാമിന്‍റെ ജാമ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥ: മുല്ലപ്പള്ളി

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ല
ശ്രീറാമിന്‍റെ ജാമ്യം മുഖ്യമന്ത്രിയുടെ  ഓഫീസിലെ തിരക്കഥ: മുല്ലപ്പള്ളി
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനു ജാമ്യം ലഭിച്ചത് സിപിഎമ്മും പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്തു മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതർ തയാറാക്കിയ തിരക്കഥയാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. മദ്യപിച്ചിരുന്നുവെന്നത് ഉൾപ്പെടെയുള്ള ആവശ്യമായ തെളിവുകളില്ലാതിരുന്നാൽ ഏതു കോടതിക്കും ഇത്തരമൊരു വിധിയെ പ്രസ്താവിക്കാനാവൂ. സർക്കാർ ഹൈക്കോടതിയെ സമീപിച്ചാലും അദ്ഭുതമൊന്നും സംഭവിക്കില്ല.

സംഭവം നടന്നതു മുതൽ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവർത്തനമാണു സർക്കാർ നടത്തിയത്. തെളിവു ശേഖരിക്കുന്നതിൽ പോലീസിന് ഗുരുതര വീഴ്ച പറ്റി. ശ്രീറാമിനു ജാമ്യം കിട്ടിയതിനു പിന്നിൽ ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി. മുഖ്യമന്ത്രി നിസഹായതയുടെ തടവുകാരനായി. ഇത് അപമാനമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് മറ്റാർക്കെങ്കിലും ചുമതല നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേരളീയ പൊതുസമൂഹത്തോടു കാണിച്ച ക്രൂരമായ നീതിനിഷേധമാണ്. മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും നിഷ്പക്ഷമായ അന്വേഷണം സാധിക്കുന്നില്ലെങ്കിൽ ഒരു സാധരണക്കാരന് ഇങ്ങനെ സംഭവിച്ചാൽ എങ്ങനെ നീതിലഭിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.