കൊച്ചി: സഭയിലെയും സമർപ്പിതജീവിതത്തിലെയും നിയമങ്ങൾ തുടർച്ചയായി ലംഘിച്ചതിന് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി സന്യാസിനീ സമൂഹത്തിൽനിന്നു പുറത്താക്കി. കഴിഞ്ഞ മേയ് 11നു ചേർന്ന എഫ്സിസി ജനറൽ കൗണ്സിലിന്റെ തീരുമാനത്തിന് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയവും ന്യൂഡൽഹിയിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറും അംഗീകാരം നൽകിയതിനെത്തുടർന്നാണു നടപടി. പുറത്താക്കൽ സംബന്ധിച്ച എഫ്സിസി സുപ്പീരിയർ ജനറലിന്റെ കത്ത് മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ ഇന്നലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കു നേരിട്ടു കൈമാറി.
സമർപ്പിതസമൂഹത്തിന്റെ നിയമങ്ങൾ അനുസരിക്കാത്തതിന്റെ ഗൗരവം 2015 മേയ് 10 മുതൽ 2018 മേയ് 19 വരെ സിസ്റ്റർ ലൂസിയെ സഭ ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ടുവട്ടം കാനോനികമായ മുന്നറിയിപ്പുകളും കാരണംകാണിക്കൽ നോട്ടീസുകളും നൽകി. ഇതിനു തൃപ്തികരമായ മറുപടി നൽകാനോ സന്യാസചൈതന്യത്തിനു യോജിച്ച രീതിയിൽ ജീവിതശൈലീമാറ്റത്തിനോ സിസ്റ്റർ ലൂസി തയാറായില്ല.
സന്യാസിനിസമൂഹത്തിന്റെ തനതു നിയമവും സഭയുടെ കാനോനിക നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമങ്ങൾപ്രകാരം പുറത്താക്കലിനു നിർബന്ധിതമായതെന്നു എഫ്സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് പറഞ്ഞു. സമർപ്പിതജീവിതത്തിലെ വ്രതങ്ങളും സഭയിലെ നിയമങ്ങളും പാലിക്കേണ്ടത് എല്ലാ സന്യസ്ത സമൂഹാംഗങ്ങളുടെയും കടമയാണ്. ഇതു തുടർച്ചയായി ലംഘിച്ചപ്പോഴുണ്ടായ സ്വാഭാവികമായ നടപടിക്രമമാണു സിസ്റ്റർ ലൂസി കളപ്പുരയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും സുപ്പീരിയർ ജനറൽ വ്യക്തമാക്കി.
സമർപ്പിതസമൂഹത്തിന്റെ നിയമങ്ങൾ അനുസരിക്കാത്തതിന്റെ ഗൗരവം 2015 മേയ് 10 മുതൽ 2018 മേയ് 19 വരെ സിസ്റ്റർ ലൂസിയെ സഭ ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ടുവട്ടം കാനോനികമായ മുന്നറിയിപ്പുകളും കാരണംകാണിക്കൽ നോട്ടീസുകളും നൽകി. ഇതിനു തൃപ്തികരമായ മറുപടി നൽകാനോ സന്യാസചൈതന്യത്തിനു യോജിച്ച രീതിയിൽ ജീവിതശൈലീമാറ്റത്തിനോ സിസ്റ്റർ ലൂസി തയാറായില്ല.
സന്യാസിനിസമൂഹത്തിന്റെ തനതു നിയമവും സഭയുടെ കാനോനിക നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമങ്ങൾപ്രകാരം പുറത്താക്കലിനു നിർബന്ധിതമായതെന്നു എഫ്സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് പറഞ്ഞു. സമർപ്പിതജീവിതത്തിലെ വ്രതങ്ങളും സഭയിലെ നിയമങ്ങളും പാലിക്കേണ്ടത് എല്ലാ സന്യസ്ത സമൂഹാംഗങ്ങളുടെയും കടമയാണ്. ഇതു തുടർച്ചയായി ലംഘിച്ചപ്പോഴുണ്ടായ സ്വാഭാവികമായ നടപടിക്രമമാണു സിസ്റ്റർ ലൂസി കളപ്പുരയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും സുപ്പീരിയർ ജനറൽ വ്യക്തമാക്കി.