കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിലേക്കു 360 കോടി പിരിച്ചെടുക്കുന്നുണ്ടെങ്കിലും പങ്കുചേരാതെ പ്രമുഖ സ്വകാര്യ ആശുപത്രികൾ വിട്ടുനിൽക്കുന്നു.
ഒന്നാം തീയതി തുടങ്ങാനിരുന്ന പദ്ധതി ജീവനക്കാരുടെ എതിർപ്പിനെ തുടർന്നു 16 ലേക്കു നീട്ടിയിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും നിന്നായി 98 ആശുപത്രികൾ മാത്രമാണു പദ്ധതിയുമായി സഹകരിക്കുന്നത്. സ്പെഷാലിറ്റി ചികിത്സയുള്ള ആശുപത്രികൾ പലതും പട്ടികയ്ക്കു പുറത്താണ്. ഇതോടെ വിദഗ്ധ ചികിത്സ ആവശ്യമായ രോഗികൾക്ക് സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമാകും ആശ്രയം. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ ഭൂരിപക്ഷവും വിട്ടുനിൽക്കുന്നതാണു പദ്ധതിക്കും ജീവനക്കാർക്കും തിരിച്ചടിയാകുന്നത്.
എറണാകുളത്തെ രാജഗിരി പോലുള്ള ഏതാനും പ്രമുഖ ആശുപത്രികൾ മാത്രമാണു പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. പദ്ധതിയിൽ ചേർന്ന ആശുപത്രികളിൽ ഭൂരിപക്ഷവും പ്രാദേശികതലത്തിലുള്ള ചെറിയ ആശുപത്രികളും കണ്ണാശുപത്രികളുമാണ്. പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് എട്ട് ആശുപത്രികൾ പങ്കാളികളാകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു പന്ത്രണ്ടും എറണാകുളത്തു നിന്ന് പത്തും ആശുപത്രികളുണ്ട്. ഇടുക്കിയിൽ നിന്ന് മൂന്ന് ആശുപത്രികളാണുള്ളത്. കോട്ടയത്തു നാലും. ഗാസിയാബാദ്, കോയന്പത്തൂർ, മംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓരോ ആശുപത്രികളും ലിസ്റ്റിലുണ്ട്.
ഇൻഷ്വറൻസിന്റെ പാക്കേജ് ലാഭകരമല്ലെന്ന കാരണത്താലാണ് ആശുപത്രികൾ പലതും പിൻമാറിയത്. പട്ടികയിൽ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. ശ്രീചിത്ര പോലെയുള്ള ആശുപത്രികളുടെ സേവനം ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കില്ല. മെഡിസെപിൽ ഒപി ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല. നിലവാരമുള്ള ഒറ്റ ആശുപത്രിയെപോലും ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് എൻജിഒ. അസോസിയേഷൻ, എൻജിഒ സംഘ്, പിജിടിഎ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞു. മെഡിസെപിൽ ചേരാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്നാവശ്യപ്പെട്ടാണു പ്രതിഷേധം ഉയർത്തുന്നത്. സംസ്ഥാനത്ത് അഞ്ചര ലക്ഷം ജീവനക്കാരും 6.5 ലക്ഷം പെൻഷൻകാരും ഉൾപ്പെടെ 12ലക്ഷം പേർ 3000 രൂപ പ്രീമിയം അടയ്ക്കുന്ന പദ്ധതിയിൽ ലഭിക്കുന്നതു 360 കോടി രൂപയാണ്. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെ പദ്ധതി നടത്തിപ്പിനായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചികിത്സാ ചെലവിനത്തിൽ ഒരു വർഷം കൊണ്ട് ആറു ലക്ഷം രൂപ വിനിയോഗിച്ചു കഴിഞ്ഞാൽ പിന്നെ രണ്ടു വർഷത്തേക്കു പരിരക്ഷ ലഭിക്കില്ലെന്ന ആക്ഷേപമാണ് ജീവനക്കാർ ഉയർത്തുന്നത്. ഒരു കുടുംബത്തിലെ രണ്ടു പേർ ഉദ്യോഗസ്ഥരായാൽ രണ്ടു പേരും പ്രിമീയം അടക്കണം. എന്നാൽ ചികിൽസ ലഭിക്കുന്നതിൽ വർധനയുണ്ടാവില്ല. ഒരാൾ പ്രിമീയം അടച്ചാൽ ലഭിക്കുന്ന പരിരക്ഷ മാത്രമേ കുടുംബത്തിനു ലഭ്യമാകൂ.
മെഡിസെപ് നടപ്പാക്കുന്പോൾ 1960-ലെ മെഡിക്കൽ അറ്റൻഡന്റ്സ് റൂൾ അനുസരിച്ചു ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിരുന്ന സൗജന്യചികിത്സ എന്ന അവകാശത്തെ സർക്കാർ എടുത്തുകളയുകയാണെന്നു പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ(പിജിടിഎ) സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി കുറ്റപ്പെടുത്തുന്നു.
ജോണ്സണ് വേങ്ങത്തടം
ഒന്നാം തീയതി തുടങ്ങാനിരുന്ന പദ്ധതി ജീവനക്കാരുടെ എതിർപ്പിനെ തുടർന്നു 16 ലേക്കു നീട്ടിയിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും നിന്നായി 98 ആശുപത്രികൾ മാത്രമാണു പദ്ധതിയുമായി സഹകരിക്കുന്നത്. സ്പെഷാലിറ്റി ചികിത്സയുള്ള ആശുപത്രികൾ പലതും പട്ടികയ്ക്കു പുറത്താണ്. ഇതോടെ വിദഗ്ധ ചികിത്സ ആവശ്യമായ രോഗികൾക്ക് സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമാകും ആശ്രയം. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ ഭൂരിപക്ഷവും വിട്ടുനിൽക്കുന്നതാണു പദ്ധതിക്കും ജീവനക്കാർക്കും തിരിച്ചടിയാകുന്നത്.
എറണാകുളത്തെ രാജഗിരി പോലുള്ള ഏതാനും പ്രമുഖ ആശുപത്രികൾ മാത്രമാണു പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. പദ്ധതിയിൽ ചേർന്ന ആശുപത്രികളിൽ ഭൂരിപക്ഷവും പ്രാദേശികതലത്തിലുള്ള ചെറിയ ആശുപത്രികളും കണ്ണാശുപത്രികളുമാണ്. പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് എട്ട് ആശുപത്രികൾ പങ്കാളികളാകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു പന്ത്രണ്ടും എറണാകുളത്തു നിന്ന് പത്തും ആശുപത്രികളുണ്ട്. ഇടുക്കിയിൽ നിന്ന് മൂന്ന് ആശുപത്രികളാണുള്ളത്. കോട്ടയത്തു നാലും. ഗാസിയാബാദ്, കോയന്പത്തൂർ, മംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓരോ ആശുപത്രികളും ലിസ്റ്റിലുണ്ട്.
ഇൻഷ്വറൻസിന്റെ പാക്കേജ് ലാഭകരമല്ലെന്ന കാരണത്താലാണ് ആശുപത്രികൾ പലതും പിൻമാറിയത്. പട്ടികയിൽ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തി. ശ്രീചിത്ര പോലെയുള്ള ആശുപത്രികളുടെ സേവനം ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കില്ല. മെഡിസെപിൽ ഒപി ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല. നിലവാരമുള്ള ഒറ്റ ആശുപത്രിയെപോലും ഉൾപ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് എൻജിഒ. അസോസിയേഷൻ, എൻജിഒ സംഘ്, പിജിടിഎ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞു. മെഡിസെപിൽ ചേരാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്നാവശ്യപ്പെട്ടാണു പ്രതിഷേധം ഉയർത്തുന്നത്. സംസ്ഥാനത്ത് അഞ്ചര ലക്ഷം ജീവനക്കാരും 6.5 ലക്ഷം പെൻഷൻകാരും ഉൾപ്പെടെ 12ലക്ഷം പേർ 3000 രൂപ പ്രീമിയം അടയ്ക്കുന്ന പദ്ധതിയിൽ ലഭിക്കുന്നതു 360 കോടി രൂപയാണ്. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെ പദ്ധതി നടത്തിപ്പിനായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചികിത്സാ ചെലവിനത്തിൽ ഒരു വർഷം കൊണ്ട് ആറു ലക്ഷം രൂപ വിനിയോഗിച്ചു കഴിഞ്ഞാൽ പിന്നെ രണ്ടു വർഷത്തേക്കു പരിരക്ഷ ലഭിക്കില്ലെന്ന ആക്ഷേപമാണ് ജീവനക്കാർ ഉയർത്തുന്നത്. ഒരു കുടുംബത്തിലെ രണ്ടു പേർ ഉദ്യോഗസ്ഥരായാൽ രണ്ടു പേരും പ്രിമീയം അടക്കണം. എന്നാൽ ചികിൽസ ലഭിക്കുന്നതിൽ വർധനയുണ്ടാവില്ല. ഒരാൾ പ്രിമീയം അടച്ചാൽ ലഭിക്കുന്ന പരിരക്ഷ മാത്രമേ കുടുംബത്തിനു ലഭ്യമാകൂ.
മെഡിസെപ് നടപ്പാക്കുന്പോൾ 1960-ലെ മെഡിക്കൽ അറ്റൻഡന്റ്സ് റൂൾ അനുസരിച്ചു ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിരുന്ന സൗജന്യചികിത്സ എന്ന അവകാശത്തെ സർക്കാർ എടുത്തുകളയുകയാണെന്നു പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ(പിജിടിഎ) സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി കുറ്റപ്പെടുത്തുന്നു.
ജോണ്സണ് വേങ്ങത്തടം