കൊച്ചി: വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിൽ സംഘർഷം.
ലാത്തിച്ചാർജ് നടത്തിയ പോലീസ്, മൂവാറ്റുപുഴയിൽനിന്നുള്ള സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിന്റെ കൈ തല്ലിയൊടിച്ചു. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കും സാരമായി പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഏതാനും പോലീസുകാർക്കും പരിക്കു പറ്റി. എസിപി കെ. ലാൽജി, സെൻട്രൽ സിഐ വിപിൻ ദാസ് തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി.
വൈപ്പിൻ ഗവ. കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കാതിരു ന്നത് വിവാദമായിരുന്നു. പരി ക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാൻ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തടഞ്ഞതിലും നിഷ്ക്രിയത്വം പാലിച്ച ഞാറയ്ക്കൽ സിഐക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐ മാർച്ച് .
ലാത്തിച്ചാർജ് നടത്തിയ പോലീസ്, മൂവാറ്റുപുഴയിൽനിന്നുള്ള സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിന്റെ കൈ തല്ലിയൊടിച്ചു. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കും സാരമായി പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഏതാനും പോലീസുകാർക്കും പരിക്കു പറ്റി. എസിപി കെ. ലാൽജി, സെൻട്രൽ സിഐ വിപിൻ ദാസ് തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി.
വൈപ്പിൻ ഗവ. കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കാതിരു ന്നത് വിവാദമായിരുന്നു. പരി ക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാൻ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തടഞ്ഞതിലും നിഷ്ക്രിയത്വം പാലിച്ച ഞാറയ്ക്കൽ സിഐക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐ മാർച്ച് .