+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തരക്കടലാസുകൾ ശിവരഞ്ജിത്തിനു ഹാളിൽ വിതരണം ചെയ്തതെന്നു കോളജ് അധികൃതർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്നു പോലീസ് പിടിച്ചെ
ഉത്തരക്കടലാസുകൾ ശിവരഞ്ജിത്തിനു ഹാളിൽ  വിതരണം ചെയ്തതെന്നു കോളജ് അധികൃതർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്നു പോലീസ് പിടിച്ചെടുത്ത ഉത്തരക്കടലാസുകൾ കോളജിൽ നിന്നു മോഷ്ടിച്ചതല്ലെന്നു കോളജ് അധികൃതർ. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കു ശിവരഞ്ജിത്തിനു ഹാളിൽ വിതരണം ചെയ്തതാണെന്നാണ് കോളജ് അധികൃതർ പോലീസ് മൊഴി നൽകിയത്.

കോളജ് ജീവനക്കാരനു ശിക്ഷ കിട്ടാൻ, നാക് പരിശോധനയ്ക്കിടെ കോളജിൽ നിന്ന് ഉത്തരക്കടലാസുകൾ എടുത്തു മാറ്റിയതാണെന്നാണ് ശിവരഞ്ജിത്ത് പോലീസിനു മൊഴിനൽകിയിരുന്നത്.

സർവകലാശാലയുടെ സീരിയൽ നന്പറും കോഡ് നന്പറുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. 22 പേജുകളുള്ള പ്രധാന ബുക്ക്‌ലെറ്റാണ് ഓരോന്നും.

ഇതിൽ ഒരെണ്ണം എസ്എഫ്ഐ നേതാവായ പ്രണവിന് അനുവദിച്ചതാണ്. പ്രണവിനായിരുന്നു പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ രണ്ടാം റാങ്ക്. ബാക്കി 15 ബുക്ക്‌ലെറ്റുകളും ശിവരഞ്ജിത്തിന് അനുവദിച്ചതാണ്. ഉത്തരപേപ്പറിന്‍റെ സീരിയൽ നന്പർ വച്ചുള്ള പരിശോധനയിലാണ് ഉത്തരക്കടലാസ് വാങ്ങിയവരുടെ വിവരങ്ങൾ കണ്ടെടുത്തത്. ഹാളിൽ വാങ്ങിയ ഉത്തരക്കടലാസുകൾക്ക് പകരം വേറെ ബുക്ക്‌ലെറ്റിൽ ഉത്തരമെഴുതി തിരികെ നൽകിയെന്നാണ് സംശയിക്കേണ്ടതെന്ന് കന്‍റോണ്‍മെന്‍റ് പോലീസ് പറഞ്ഞു.

ഇവർ പരീക്ഷ എഴുതി തിരികെനൽകിയ കടലാസുകളും പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ സീലും റെയ്ഡിൽ പിടിച്ചെടുത്ത സംഭവത്തിൽ കന്‍റോണ്‍മെന്‍റ് പോലീസ് രണ്ട് കേസെടുത്തു. സർവകലാശാലാ രജിസ്ട്രാറുടെ പരാതി ഇതുവരെ പോലീസിനു കിട്ടിയിട്ടില്ല.

ഉത്തരക്കടലാസ് മോഷണത്തിന് ശിവരഞ്ജിത്തിനെതിരേ പോലീസിൽ പരാതി നൽകാൻ സിൻഡിക്കറ്റ് തീരുമാനിച്ചെങ്കിലും ഈ പരാതിയും പോലീസിലെത്തിയിട്ടില്ല. കോണ്‍സ്റ്റബിൾ റാങ്ക് ലിസ്റ്റിൽ വെയ്റ്റേജിനായി ശിവരഞ്ജിത്ത് നൽകിയ സ്പോർട്സ് സർട്ടിഫിക്കറ്റിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ക്ലാസിൽ കയറാത്ത ദിവസങ്ങളിൽ കായിക പരിശീലനത്തിലും മറ്റും പങ്കെടുത്തുവെന്ന് കാട്ടി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഉത്തരക്കടലാസ് കേസിലെ അന്വേഷണത്തിനും വ്യാജ സീൽ കണ്ടെടുത്ത കേസിലും കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശിവരഞ്ജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും.


ജുഡീഷൽ കമ്മീഷൻ തെളിവെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ പൗരസമിതി നിയോഗിച്ച സ്വതന്ത്ര ജുഡീഷൽ കമ്മീഷൻ ചെയർമാൻ റിട്ടയേർഡ് ജസ്റ്റീസ് ഷംസുദീനും അംഗങ്ങളും തെളിവെടുപ്പ് നടത്തി. കമ്മീഷൻ അംഗങ്ങൾ യൂണിവേഴ്സിറ്റി കോളജിലെത്തി പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തി. യൂണിവേഴ്സിറ്റി കോളജ് നല്ലരീതിയിൽ പ്രവർത്തിക്കുമെന്ന ആത്മവിശ്വാസം പ്രിൻസിപ്പൽ പ്രകടിപ്പിച്ചതായി കമ്മീഷൻ ചെയർമാൻ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിൽ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടാണു വിവിധ മേഖലയിലുള്ളവർ ചേർന്ന് കോളജുകളിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തി. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ടാണ് വീണ്ടും സിറ്റിംഗ് നടത്തിയതെന്നും ഓഗസ്റ്റ് നാലിന് കോഴിക്കോട് ഒരു സിറ്റിംഗ് കൂടി നടത്തിയശേഷം ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർമാർ എന്നിവർക്ക് റിപ്പോർട്ട് കൈമാറുമെന്നും റിട്ടയേർഡ് ജസ്റ്റീസ് ഷംസുദീൻ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കെതിരേയും എംജി കോളജിൽ എബിവിപിക്കെതിരേയും വിദ്യാർഥികൾ തെളിവ് നൽകി.

സർവകലാശാലകളിൽ പരീക്ഷയിൽ കോപ്പിയടി നടക്കാൻ സാഹചര്യമുണ്ടാക്കുന്നത് സർവകലാശാലകളുടെ പരീക്ഷാ രീതിയാണെന്ന് കേരള സർവകലാശാല സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി പ്രകാശൻ കമ്മീഷനു മുന്നിൽ പറഞ്ഞു. പരീക്ഷ നടക്കുമ്പോൾ കോപ്പിയടിക്കുന്നതിനു പുറമേ ഉത്തരക്കടലാസ് പുറത്തേക്കു കൊണ്ടുപോയി എഴുതിക്കൊണ്ടുവരുന്നു. മിക്കപ്പോഴും പരീക്ഷ കഴിഞ്ഞു ദിവസങ്ങൾക്കുശേഷമാണ് പരീക്ഷാ പേപ്പർ മൂല്യനിർണയത്തിനായി കൊണ്ടുപോകുന്നത്. പരീക്ഷ നടക്കുന്ന ദിവസംതന്നെ പേപ്പർ കൊണ്ടുപോയാൽ കോപ്പിയടി വലിയ തോതിൽ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിസ്മാരക നിധി സിറ്റിംഗിലും യൂണിവേഴ്സിറ്റി കോളജ് സന്ദർശനത്തിനും പ്രഫ.എസ് .വർഗീസ്, പ്രഫ. എ.ജി. ജോർജ്, ജെ. സന്ധ്യ എന്നിവരും പങ്കെടുത്തു.