കോട്ടയം: നവജാത ശിശുക്കളിലെ ഹൃദയ ശസ്ത്രക്രിയകൾക്കു തുടക്കം കുറിച്ചു കാരിത്താസ് ആശുപത്രി. കോട്ടയം ഓണംതുരുത്ത് സ്വദേശികളായ മാതാപിതാക്കളുടെ നവജാത ശിശുവിനു ഹൃദയ ശസ്ത്രക്രിയ കാരിത്താസ് വിജയകരമായി പൂർത്തിയാക്കി. ജന്മനാ ഹൃദയ പ്രശ്നവുമായി മാസം തികയാതെ ജനിച്ച കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞു ജനിച്ചു നാലാമത്തെ ആഴ്ചയിൽ നടത്തിയ ഇക്കോ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയഭിത്തിക്കു കട്ടി കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. അതേത്തുടർന്ന് ഹൃദയത്തിന്റെ പ്രധാന രക്തധമനികളിൽ ചുരുക്കവും കൂടി. ഈ അസുഖം നവജാത ശിശുവിന്റെ മറ്റു ശരീരഭാഗങ്ങളുടെ വളർച്ചയ്ക്കു ഹാനികരമായതിനാൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കാരിത്താസ് ആശുപത്രിയിലെ അഡൽറ്റ് ആൻഡ് പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജൻ ഡോ. വിനിത വി. നായരുടെ നേതൃത്വത്തിൽ ഡോ. സാജൻ തോമസ്, ഡോ. ജോബി കെ. തോമസ്, ഡോ. സുനു ജോണ്, ഡോ. നിതീഷ് നാരായണൻ, ഡോ. നിഷ പാറ്റാനി എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഓപ്പറേഷന്റെ അഞ്ചാം ദിവസം ഡിസ്ചാർജ് ചെയ്യപ്പെട്ട ശിശു പൂർണ ആരോഗ്യവാനാണ്.
കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റൊരു പൊൻതൂവലാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.
കുഞ്ഞു ജനിച്ചു നാലാമത്തെ ആഴ്ചയിൽ നടത്തിയ ഇക്കോ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയഭിത്തിക്കു കട്ടി കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. അതേത്തുടർന്ന് ഹൃദയത്തിന്റെ പ്രധാന രക്തധമനികളിൽ ചുരുക്കവും കൂടി. ഈ അസുഖം നവജാത ശിശുവിന്റെ മറ്റു ശരീരഭാഗങ്ങളുടെ വളർച്ചയ്ക്കു ഹാനികരമായതിനാൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കാരിത്താസ് ആശുപത്രിയിലെ അഡൽറ്റ് ആൻഡ് പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജൻ ഡോ. വിനിത വി. നായരുടെ നേതൃത്വത്തിൽ ഡോ. സാജൻ തോമസ്, ഡോ. ജോബി കെ. തോമസ്, ഡോ. സുനു ജോണ്, ഡോ. നിതീഷ് നാരായണൻ, ഡോ. നിഷ പാറ്റാനി എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഓപ്പറേഷന്റെ അഞ്ചാം ദിവസം ഡിസ്ചാർജ് ചെയ്യപ്പെട്ട ശിശു പൂർണ ആരോഗ്യവാനാണ്.
കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റൊരു പൊൻതൂവലാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.