തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ജനവികാരം മനസിലാക്കാൻ ഇടതുപക്ഷത്തിനു സാധിച്ചില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, പിന്നീട് പലരും നിലപാടു മാറ്റി. ശബരിമല വിഷയത്തിൽ പൊതുവിലുണ്ടായ ഈ മാറ്റത്തിനനുസരിച്ചു സർക്കാർ നിലപാടെടുത്തില്ലെന്നു പല കേന്ദ്രങ്ങളിൽനിന്നു വിമർശനമുണ്ടായി. ഭാവിയിൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു തിരുത്തി മുന്നോട്ടു പോകുമെന്നും പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടിക്കിടെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷം വിശ്വാസികൾക്കോ ശബരിമല ഭക്തർക്കോ എതിരല്ല. ശബരിമലയുടേതു സുപ്രീംകോടതി വിധിയായതിനാൽ സർക്കാരിനു വിരുദ്ധ നിലപാടു സ്വീകരിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം കാരണങ്ങൾ തിരക്കി ജനങ്ങൾക്കിടയിൽ ഇറങ്ങാൻ സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേരിട്ടു പ്രവർത്തകർക്കൊപ്പം ഗൃഹസന്ദർശനം നടത്തിയത്.
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, പിന്നീട് പലരും നിലപാടു മാറ്റി. ശബരിമല വിഷയത്തിൽ പൊതുവിലുണ്ടായ ഈ മാറ്റത്തിനനുസരിച്ചു സർക്കാർ നിലപാടെടുത്തില്ലെന്നു പല കേന്ദ്രങ്ങളിൽനിന്നു വിമർശനമുണ്ടായി. ഭാവിയിൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചു തിരുത്തി മുന്നോട്ടു പോകുമെന്നും പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടിക്കിടെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷം വിശ്വാസികൾക്കോ ശബരിമല ഭക്തർക്കോ എതിരല്ല. ശബരിമലയുടേതു സുപ്രീംകോടതി വിധിയായതിനാൽ സർക്കാരിനു വിരുദ്ധ നിലപാടു സ്വീകരിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം കാരണങ്ങൾ തിരക്കി ജനങ്ങൾക്കിടയിൽ ഇറങ്ങാൻ സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ നേരിട്ടു പ്രവർത്തകർക്കൊപ്പം ഗൃഹസന്ദർശനം നടത്തിയത്.