അമ്പലവയൽ: തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കു മർദനമേറ്റ സംഭവത്തിൽ പോലീസും സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തു. 21നു രാത്രി എട്ടോടെയാണ് പൊതുസ്ഥലത്തുവച്ച് ഇവരെ മർദിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ രാവിലെ പത്തോടെയാണ് അമ്പലവയൽ പായിക്കൊല്ലി സജീവാനന്ദന് (39) എതിരേ പോലീസ് കേസെടുത്തത്. ടിപ്പർ ഡ്രൈവറായ പ്രതി ഒളിവിലാണ്.
തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കുമാണ് മർദനമേറ്റത്. ഇവർ പരാതി നൽകാതെ അന്നുതന്നെ അമ്പലവയലിൽനിന്നു പോയിരുന്നു. ടൗൺ വാട്സ് ആപ്പ് കൂട്ടായ്മയിലെ ബുഷീർ മുഹമ്മദും സിപിഎം ബ്രാഞ്ച് സെക്രട്ടറി റഷീദും വെവ്വേറെ നൽകിയ പരാതികളിലാണ് ഇന്നലെ കേസെടുത്തത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അമ്പലവയലിലെത്തി സ്വമേധയാ കേസെടുത്തു.
സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തിൽ എത്തിയതിനു പിന്നാലെയാണ് ദമ്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായത്. ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. ദമ്പതികളിൽ ഭർത്താവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കരണത്തടിച്ചത്. നാട്ടുകാർ സജീവാനന്ദനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടു. പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസ് വിശദീകരണം.
പ്രതി കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന പ്രചാരണമുണ്ടായെങ്കിലും സംഭവത്തിൽ കോണ്‍ഗ്രസിനു പങ്കില്ലെന്നു ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു. പ്രതിയെ അറസ്റ്റ ് ചെയ്യണമെന്നാവശ്യപ്പട്ടു ഡ്രൈവേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കുമാണ് മർദനമേറ്റത്. ഇവർ പരാതി നൽകാതെ അന്നുതന്നെ അമ്പലവയലിൽനിന്നു പോയിരുന്നു. ടൗൺ വാട്സ് ആപ്പ് കൂട്ടായ്മയിലെ ബുഷീർ മുഹമ്മദും സിപിഎം ബ്രാഞ്ച് സെക്രട്ടറി റഷീദും വെവ്വേറെ നൽകിയ പരാതികളിലാണ് ഇന്നലെ കേസെടുത്തത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അമ്പലവയലിലെത്തി സ്വമേധയാ കേസെടുത്തു.
സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തിൽ എത്തിയതിനു പിന്നാലെയാണ് ദമ്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായത്. ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. ദമ്പതികളിൽ ഭർത്താവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കരണത്തടിച്ചത്. നാട്ടുകാർ സജീവാനന്ദനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടു. പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസ് വിശദീകരണം.
പ്രതി കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന പ്രചാരണമുണ്ടായെങ്കിലും സംഭവത്തിൽ കോണ്‍ഗ്രസിനു പങ്കില്ലെന്നു ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു. പ്രതിയെ അറസ്റ്റ ് ചെയ്യണമെന്നാവശ്യപ്പട്ടു ഡ്രൈവേഴ്സ് യൂണിയന്റെ(സിഐടിയു) നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.