തിരുവനന്തപുരം: കൊച്ചിയിലെ ഐജി ഓഫീസിയിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ പാർട്ടി പ്രവർത്തകരെ പോലീസ് മർദിച്ചതിൽ സിപിഐയിൽ കടുത്ത അമർഷം. മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹാമടക്കമുള്ള നേതാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്തതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സിപിഐ നിയമസഭാ കക്ഷി നേതാവു കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണു മാർച്ചിനു നേരേ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ എറണാകുളം ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
വെപ്പിനിലെ സർക്കാർ കോളജിൽ എസ്എഫ്ഐയും എഐവൈഎഫും തമ്മിൽ നടന്ന സംഘർഷത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഏകപക്ഷീയമായ നിലപാട് എടുത്തെന്നാരോപിച്ച് ഇന്നലെ കൊച്ചി ഐജി ഓഫീസിലേക്കു സിപിഐ നടത്തിയ മാർച്ചിനു നേരേയാണു പോലീസ് ലാത്തി വീശിയത്. എംഎൽഎ എൽദോ ഏബ്രഹാമിനും പോലീസിന്റെ ലാത്തിയടിയേറ്റു.
എംഎൽഎയെ അടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി രാജു സിപിഐ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ആദ്യം ഉണ്ടായില്ല. ഇതിനെതിരേ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണു സംസ്ഥാന നേതൃത്വം ഇടപെടാൻ തയാറായത്. സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കാനും അകാരണമായി ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ കാനം രാജേന്ദ്രൻ തന്നെ മന്ത്രി ഇ.ചന്ദ്രശേഖരനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഭരണത്തിലിരിക്കുമ്പോൾ പാർട്ടിയുടെ മാർച്ചിനെതിരേ തന്നെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായത് വളരെ ഗൗരവമായാണു സിപിഐ നോക്കിക്കാണുന്നത്. എന്നാൽ, സർക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഒരു പ്രവൃത്തിയും പരസ്യമായി സ്വീകരിക്കേണ്ടെന്ന നിലപാടാണു സിപിഐ സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ലാത്തിച്ചാർജിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തു സംഭവം തണുപ്പിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ കളക്ടറോടു മുഖ്യമന്ത്രി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണു മാർച്ചിനു നേരേ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ എറണാകുളം ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
വെപ്പിനിലെ സർക്കാർ കോളജിൽ എസ്എഫ്ഐയും എഐവൈഎഫും തമ്മിൽ നടന്ന സംഘർഷത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഏകപക്ഷീയമായ നിലപാട് എടുത്തെന്നാരോപിച്ച് ഇന്നലെ കൊച്ചി ഐജി ഓഫീസിലേക്കു സിപിഐ നടത്തിയ മാർച്ചിനു നേരേയാണു പോലീസ് ലാത്തി വീശിയത്. എംഎൽഎ എൽദോ ഏബ്രഹാമിനും പോലീസിന്റെ ലാത്തിയടിയേറ്റു.
എംഎൽഎയെ അടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി രാജു സിപിഐ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ആദ്യം ഉണ്ടായില്ല. ഇതിനെതിരേ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണു സംസ്ഥാന നേതൃത്വം ഇടപെടാൻ തയാറായത്. സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കാനും അകാരണമായി ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ കാനം രാജേന്ദ്രൻ തന്നെ മന്ത്രി ഇ.ചന്ദ്രശേഖരനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഭരണത്തിലിരിക്കുമ്പോൾ പാർട്ടിയുടെ മാർച്ചിനെതിരേ തന്നെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായത് വളരെ ഗൗരവമായാണു സിപിഐ നോക്കിക്കാണുന്നത്. എന്നാൽ, സർക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഒരു പ്രവൃത്തിയും പരസ്യമായി സ്വീകരിക്കേണ്ടെന്ന നിലപാടാണു സിപിഐ സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ലാത്തിച്ചാർജിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തു സംഭവം തണുപ്പിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ കളക്ടറോടു മുഖ്യമന്ത്രി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.