തൃപ്പൂണിത്തുറ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ചീഫ് എൻജിനിയർ സിജു വി. ഷേണായി ഉടൻ സുരക്ഷിതമായി തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കളായ വിറ്റൽ ഷേണായിയും ശ്യാമള ഷേണായിയും. ഇവരുടെ ഏകമകനാണ് സിജു. സംഭവശേഷം സിജു വീട്ടിലേക്ക് വിളിച്ചിട്ടില്ല. ജൂൺ 14നാണ് നാട്ടിൽനിന്നു പോയത്. 19 വർഷമായി വിവിധ ഷിപ്പിംഗ് കമ്പനികളിൽ ജോലിചെയ്തു വരികയാണ്.
നാലു വർഷമായി ഈ കമ്പനിയിൽ സിജു ജോലിയിൽ പ്രവേശിച്ചിട്ട്. മൂന്നുമാസം കപ്പലിലെ ജോലിയും മൂന്നു മാസം അവധിയുമായിരുന്നു സിജുവിന്. ഈ മാസം 19നാണ് മകൻ തങ്ങളെ ഫ്യൂജിറാ പോർട്ടിൽനിന്നു വിളിച്ചതെന്ന് അമ്മ പറഞ്ഞു.
നാലു വർഷമായി ഈ കമ്പനിയിൽ സിജു ജോലിയിൽ പ്രവേശിച്ചിട്ട്. മൂന്നുമാസം കപ്പലിലെ ജോലിയും മൂന്നു മാസം അവധിയുമായിരുന്നു സിജുവിന്. ഈ മാസം 19നാണ് മകൻ തങ്ങളെ ഫ്യൂജിറാ പോർട്ടിൽനിന്നു വിളിച്ചതെന്ന് അമ്മ പറഞ്ഞു.