തിരുവനന്തപുരം: പിഴ ഈടാക്കി മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താനായി 1964 ലെ ഭൂമിപതിവു നിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിയമ വകുപ്പിന്റെ ശിപാർശയിൽ കൂടുതൽ വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കി. 15 സെന്റ് വരെയുള്ള ഭൂമിയും 1500 ചതുരശ്ര അടിവരെ തറ വിസ്തീർണമുള്ള കെട്ടിടങ്ങളും നിശ്ചിത പിഴ ഈടാക്കി ക്രമപ്പെടുത്തി നല്‍കുന്നതിനായി ഭൂമി പതിവു നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി മന്ത്രിസഭ പരിഗണിക്കണമെന്ന ഫയലാണു കൂടുതൽ വിശദീകരണം തേടി മടക്കിയത്.
മൂന്നാറിലെ 15 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിച്ച 1500 ചതുരശ്ര അടിവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നല്‍കാമെന്നായിരുന്നു നിയമ വകുപ്പിന്റെ ശിപാർശ. എന്നാൽ, താമസയോഗ്യമായ കെട്ടിടമാണോ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണോ എന്നു വ്യക്തമാക്കിയിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമയ്ക്കു മറ്റു ജീവനമാർഗമില്ലെങ്കിൽ ഇവ ക്രമപ്പെടുത്തി കൊടുക്കാമെന്നായിരുന്നു നിർദേശം. ഇതിൽ കൂടുതൽ വിശദീകരണം തേടിയാണു മടക്കിയത്. ഇനി ഇതു വീണ്ടും മടങ്ങിയെത്താൻ ഏറെ സമയമെടുത്തേക്കും.
അതേസമയം, ഇടതുമുന്നണിയിൽ അടക്കം ചർച്ച ചെയ്തു രാഷ്ട്രീയ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണു ഫയൽ മടക്കിയതെന്നാണു പറയുന്നത്. ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ ഈ ഫയൽ എത്തിയപ്പോൾ ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആവശ്യമാണെന്ന നിലപാടു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സ്വീകരിച്ചതായാണു സൂചന.
ചെറുകിട അനധികൃത കെട്ടിടങ്ങൾ പിഴ ഈടാക്കി ക്രമപ്പെടുത്തി നല്കുന്പോൾ ഇതേ പാതയിൽ വൻകിടക്കാരും കോടതിയിലെത്തിയാൽ തിരിച്ചടിയാകുമെന്ന വാദം ഉയർന്നിരുന്നു. ഇതു ക്രമപ്പെടുത്തി നല്കിയാൽ അനധികൃത കെട്ടിടങ്ങൾക്കൊപ്പം രവീന്ദ്രൻ പട്ടയങ്ങൾക്കും നിയമപരമായ സാധുത ലഭിക്കും. നേരത്തെയുള്ള നെൽവയൽ- തണ്ണീർത്തട നിയമ ഭേദഗതി മാതൃകയിൽ പിഴ ഈടാക്കി ക്രമപ്പെടുത്താമെന്നാണു നിർദേശം. എത്രത്തോളം തുക പിഴ ഈടാക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു സർക്കാരിനു ചർച്ച ചെയ്തു തീരുമാനിക്കാം.
മൂന്നാറിലെ 15 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിച്ച 1500 ചതുരശ്ര അടിവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നല്‍കാമെന്നായിരുന്നു നിയമ വകുപ്പിന്റെ ശിപാർശ. എന്നാൽ, താമസയോഗ്യമായ കെട്ടിടമാണോ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാണോ എന്നു വ്യക്തമാക്കിയിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമയ്ക്കു മറ്റു ജീവനമാർഗമില്ലെങ്കിൽ ഇവ ക്രമപ്പെടുത്തി കൊടുക്കാമെന്നായിരുന്നു നിർദേശം. ഇതിൽ കൂടുതൽ വിശദീകരണം തേടിയാണു മടക്കിയത്. ഇനി ഇതു വീണ്ടും മടങ്ങിയെത്താൻ ഏറെ സമയമെടുത്തേക്കും.
അതേസമയം, ഇടതുമുന്നണിയിൽ അടക്കം ചർച്ച ചെയ്തു രാഷ്ട്രീയ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണു ഫയൽ മടക്കിയതെന്നാണു പറയുന്നത്. ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ ഈ ഫയൽ എത്തിയപ്പോൾ ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആവശ്യമാണെന്ന നിലപാടു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സ്വീകരിച്ചതായാണു സൂചന.
ചെറുകിട അനധികൃത കെട്ടിടങ്ങൾ പിഴ ഈടാക്കി ക്രമപ്പെടുത്തി നല്കുന്പോൾ ഇതേ പാതയിൽ വൻകിടക്കാരും കോടതിയിലെത്തിയാൽ തിരിച്ചടിയാകുമെന്ന വാദം ഉയർന്നിരുന്നു. ഇതു ക്രമപ്പെടുത്തി നല്കിയാൽ അനധികൃത കെട്ടിടങ്ങൾക്കൊപ്പം രവീന്ദ്രൻ പട്ടയങ്ങൾക്കും നിയമപരമായ സാധുത ലഭിക്കും. നേരത്തെയുള്ള നെൽവയൽ- തണ്ണീർത്തട നിയമ ഭേദഗതി മാതൃകയിൽ പിഴ ഈടാക്കി ക്രമപ്പെടുത്താമെന്നാണു നിർദേശം. എത്രത്തോളം തുക പിഴ ഈടാക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു സർക്കാരിനു ചർച്ച ചെയ്തു തീരുമാനിക്കാം.