തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നു ജലവിഭവ വകുപ്പിന് അനുവദിച്ച 535 കോടി രൂപയിൽ 483.84 കോടിയുടെ പദ്ധതികൾക്ക് അനുമതി. 6,667 പദ്ധതികളാണ് ഈ തുക വിനിയോഗിച്ച് നടപ്പാക്കുന്നത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജലവിഭവ വകുപ്പിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ബാക്കി തുകയുടെ പദ്ധതികൾ ഉടൻ തയാറാവും. അനുമതി ലഭിച്ചതിൽ 5,480 പ്രവൃത്തികൾക്ക് ഭരണാനുമതിയും 4,696 പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും നല്കും. 362 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. അതിൽ 306.93 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതിയും ലഭിച്ചു. കാലതാമസം ഇല്ലാതെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നല്കി.
കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച തീരസംരക്ഷണ നടപടികളും യോഗത്തിൽ വിലയിരുത്തി. 22.50 കോടി രൂപയാണ് തീരസംരക്ഷണത്തിനായി ഈ വർഷം പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്.
ബാക്കി തുകയുടെ പദ്ധതികൾ ഉടൻ തയാറാവും. അനുമതി ലഭിച്ചതിൽ 5,480 പ്രവൃത്തികൾക്ക് ഭരണാനുമതിയും 4,696 പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും നല്കും. 362 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. അതിൽ 306.93 കോടി രൂപയുടെ പദ്ധതികൾക്ക് സാങ്കേതികാനുമതിയും ലഭിച്ചു. കാലതാമസം ഇല്ലാതെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നല്കി.
കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച തീരസംരക്ഷണ നടപടികളും യോഗത്തിൽ വിലയിരുത്തി. 22.50 കോടി രൂപയാണ് തീരസംരക്ഷണത്തിനായി ഈ വർഷം പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്.