കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ ചോദ്യംചെയ്യുന്ന ഹർജികൾക്കൊപ്പമുള്ള രേഖകളിൽ ഗുരുതര സ്വഭാവത്തിലുള്ള വ്യാജരേഖകളുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആരോപണം ഗൗരവമേറിയ വിഷയമാണെന്നു നിരീക്ഷിച്ച ജസ്റ്റീസ് ഷാജി പി. ചാലി ഹർജിക്കാരുടെ വിശദീകരണം തേടി.
മൂന്നാറിൽ ഭൂമി പതിച്ചുകിട്ടാനുള്ള അപേക്ഷ പരിഗണനയിലിരിക്കേ കുടിയിറക്കുനീക്കം തടയണമെന്നാവശ്യപ്പെട്ടു മൂന്നാർ സ്വദേശികളായ പി. ഗണേശൻ, മോഹനസുന്ദരം, അർജുനൻ എന്നിവർ ഉൾപ്പെടെ നൽകിയ ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഭൂമി പതിച്ചുനൽകണമെന്ന് അഭ്യർഥിച്ച് 1993, 1996, 1999, 2005 കാലയളവിൽ സമർപ്പിച്ചെന്നു പറയുന്ന അപേക്ഷകൾ എഴുതിയിരിക്കുന്നത് 2008ൽ തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ അച്ചടിച്ച ജന്മത്തിലോ പാട്ടത്തിലോ ലൈസൻസിലോ ഭൂമി പതിച്ചുകിട്ടുന്നതിനുള്ള അപേക്ഷാ ഫോമിലാണെന്നാണു കണ്ടെത്തിയിരിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കി.
ഹർജിയോടൊപ്പമുള്ള രേഖകളിൽ സംശയം തോന്നിയ ഗവ. പ്ലീഡർ എം.ആർ. ധനിൽ വ്യക്തത തേടി ഗവണ്മെന്റ് പ്രസിലെ സൂപ്രണ്ടിനു കത്തെഴുതിയിരുന്നു. അപേക്ഷാഫോമുകളുടെ താഴെയായി കാണുന്ന രേഖപ്പെടുത്തൽ എന്താണെന്നറിയാനായിരുന്നു കത്ത്.
അപേക്ഷാ ഫോമുകളിലുള്ള കോഡിൽ 2008 എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ 2008ൽ പ്രിന്റ് ചെയ്ത ഫോമുകളാണെന്നു ഗവ. പ്രസ് അധികൃതർ അറിയിച്ചു.
തുടർന്ന് ഈ രേഖകൾ വ്യാജവും സംശയകരവുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഭൂമി പതിച്ചുകിട്ടാൻ ഹർജിക്കാർ യഥാർഥത്തിൽ ഇത്തരം അപേക്ഷ നൽകിയിട്ടില്ല. കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ ഭൂമി പതിച്ചുനൽകുന്നതു കെഡിഎച്ച് നിയമപ്രകാരമാണ്. കർഷകരോ കർഷക തൊഴിലാളികളോ അല്ലാത്തതിനാൽ ഭൂമി ലഭിക്കാൻ ഹർജിക്കാർക്ക് അർഹതയില്ല.
സർട്ടിഫിക്കറ്റുകൾ നൽകിയതു സംബന്ധിച്ച് കെഡിഎച്ച് വില്ലേജിയിലെ 1989ലെയും 1996ലെയും രജിസ്റ്ററുകൾ കാണാനില്ല. ഈ രജിസ്റ്ററുകൾ വില്ലേജ് ഓഫീസിൽനിന്നു മോഷ്ടിച്ചതോ അധികാരികൾ അറിയാതെ നശിപ്പിച്ചതോ ആകാം.
1989ലെയും 1996ലെയും കൈവശ സർട്ടിഫിക്കറ്റുകളാണു ഹർജിക്കാർ ഹാജരാക്കിയിരിക്കുന്നത്.
മൂന്നാറിൽ ഭൂമി പതിച്ചുകിട്ടാനുള്ള അപേക്ഷ പരിഗണനയിലിരിക്കേ കുടിയിറക്കുനീക്കം തടയണമെന്നാവശ്യപ്പെട്ടു മൂന്നാർ സ്വദേശികളായ പി. ഗണേശൻ, മോഹനസുന്ദരം, അർജുനൻ എന്നിവർ ഉൾപ്പെടെ നൽകിയ ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഭൂമി പതിച്ചുനൽകണമെന്ന് അഭ്യർഥിച്ച് 1993, 1996, 1999, 2005 കാലയളവിൽ സമർപ്പിച്ചെന്നു പറയുന്ന അപേക്ഷകൾ എഴുതിയിരിക്കുന്നത് 2008ൽ തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ അച്ചടിച്ച ജന്മത്തിലോ പാട്ടത്തിലോ ലൈസൻസിലോ ഭൂമി പതിച്ചുകിട്ടുന്നതിനുള്ള അപേക്ഷാ ഫോമിലാണെന്നാണു കണ്ടെത്തിയിരിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കി.
ഹർജിയോടൊപ്പമുള്ള രേഖകളിൽ സംശയം തോന്നിയ ഗവ. പ്ലീഡർ എം.ആർ. ധനിൽ വ്യക്തത തേടി ഗവണ്മെന്റ് പ്രസിലെ സൂപ്രണ്ടിനു കത്തെഴുതിയിരുന്നു. അപേക്ഷാഫോമുകളുടെ താഴെയായി കാണുന്ന രേഖപ്പെടുത്തൽ എന്താണെന്നറിയാനായിരുന്നു കത്ത്.
അപേക്ഷാ ഫോമുകളിലുള്ള കോഡിൽ 2008 എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ 2008ൽ പ്രിന്റ് ചെയ്ത ഫോമുകളാണെന്നു ഗവ. പ്രസ് അധികൃതർ അറിയിച്ചു.
തുടർന്ന് ഈ രേഖകൾ വ്യാജവും സംശയകരവുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഭൂമി പതിച്ചുകിട്ടാൻ ഹർജിക്കാർ യഥാർഥത്തിൽ ഇത്തരം അപേക്ഷ നൽകിയിട്ടില്ല. കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ ഭൂമി പതിച്ചുനൽകുന്നതു കെഡിഎച്ച് നിയമപ്രകാരമാണ്. കർഷകരോ കർഷക തൊഴിലാളികളോ അല്ലാത്തതിനാൽ ഭൂമി ലഭിക്കാൻ ഹർജിക്കാർക്ക് അർഹതയില്ല.
സർട്ടിഫിക്കറ്റുകൾ നൽകിയതു സംബന്ധിച്ച് കെഡിഎച്ച് വില്ലേജിയിലെ 1989ലെയും 1996ലെയും രജിസ്റ്ററുകൾ കാണാനില്ല. ഈ രജിസ്റ്ററുകൾ വില്ലേജ് ഓഫീസിൽനിന്നു മോഷ്ടിച്ചതോ അധികാരികൾ അറിയാതെ നശിപ്പിച്ചതോ ആകാം.
1989ലെയും 1996ലെയും കൈവശ സർട്ടിഫിക്കറ്റുകളാണു ഹർജിക്കാർ ഹാജരാക്കിയിരിക്കുന്നത്.