കൊച്ചി: രാജ്യത്ത് വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ നേരിടാനുള്ള പ്രായോഗിക മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ഹാർട്ട് ഫെയിലിയർ കൗണ്‍സിലിന്റെ സ്നാപ് സർവേ ഫലം പുറത്തിറക്കി. ഹോട്ടൽ ലേ മെറിഡിയനിൽ നടക്കുന്ന സിഎസ്ഐ ഹാർട്ട് ഫെയിലിയർ സമ്മേളനത്തിലാണു റിപ്പോർട്ട് അവതരിപ്പിച്ചത്.
കഴിഞ്ഞ എട്ട് മുതൽ 14 വരെ 25 സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഹാർട്ട് ഫെയിലിയർ രോഗികളുടെ രോഗവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണിത്.
റിപ്പോർട്ട് ഫലം രോഗത്തെ സംബന്ധിച്ച് ആശാസ്യമായ ചിത്രമല്ല നൽകുന്നതെന്ന് ഹാർട്ട് ഫെയിലിയർ കൗണ്‍സിൽ കണ്‍വീനർ ഡോ. അംബുജ് റോയ് പറഞ്ഞു. ഹാർട്ട് ഫെയിലിയർ മരണ നിരക്ക് കാൻസറിനേക്കാൾ കൂടുതലാണ്. അറുപത് വയസിന് മുകളിലുള്ളവരേക്കാൾ താരതമ്യേന ഹാർട്ട് ഫെയിലിയർ കൂടുതലുള്ളത് ചെറുപ്പക്കാർക്കാണ്. കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തര ഫലമായി ഹാർട്ട് ഫെയിലിയർ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവർക്കുള്ളതെന്നും ഡോ. അംബുജ് റോയ് പറഞ്ഞു.
50 ശതമാനം രോഗികളിൽ മാത്രമേ മുൻകൂട്ടിയുള്ള രോഗ നിർണയം സാധ്യമാവുന്നുള്ളൂവെന്ന് എയിംസിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. എസ്. രാമകൃഷ്ണൻ പറഞ്ഞു. ഹൃദയാരോഗ്യം നിലനിർത്തുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗമെന്ന് സിഎസ്ഐ നിയുക്ത പ്രസിഡന്റ് ഡോ. എം.കെ. ദാസ് പറഞ്ഞു.
ഹാർട്ട് ഫെയിലിയർ മൂലം വർഷത്തിൽ 30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എ. ജാബിർ പറഞ്ഞു. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ദുർബലമാവുന്നതാണ് ഹാർട്ട് ഫെയിലിയർ. ഹൃദയാഘാതം ഒരു കാരണം മാത്രമാണ്. ഹൃദയപേശികളുടെ വീക്കം, ജന്മനായുള്ള ഹൃദ്രോഗങ്ങൾ, പ്രമേഹം, അമിത രക്തസമ്മർദം, ഹൃദയ താളപ്പിഴകൾ, അമിത വണ്ണം, വൃക്ക രോഗങ്ങൾ എന്നിവയും ഹാർട്ട് ഫെയിലിയറിലേക്ക് നയിക്കാമെന്നും ഡോ. ജാബിർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഹാർട്ട് ഫെയിലിയർ ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന സന്ദേശം. ഇതുമൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഏറ്റവും പുതിയ രോഗനിർണയവും അത്യന്താധുനിക ചികിത്സാ ഉപാധികളും സമ്മേളനം ചർച്ച ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണൂറിലധികം ഹൃദ്രോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. സിഎസ്ഐ കേരള ചാപ്റ്ററായിരുന്നു സമ്മേളനത്തിന്റെ സംഘാടകർ.
കഴിഞ്ഞ എട്ട് മുതൽ 14 വരെ 25 സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഹാർട്ട് ഫെയിലിയർ രോഗികളുടെ രോഗവിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണിത്.
റിപ്പോർട്ട് ഫലം രോഗത്തെ സംബന്ധിച്ച് ആശാസ്യമായ ചിത്രമല്ല നൽകുന്നതെന്ന് ഹാർട്ട് ഫെയിലിയർ കൗണ്‍സിൽ കണ്‍വീനർ ഡോ. അംബുജ് റോയ് പറഞ്ഞു. ഹാർട്ട് ഫെയിലിയർ മരണ നിരക്ക് കാൻസറിനേക്കാൾ കൂടുതലാണ്. അറുപത് വയസിന് മുകളിലുള്ളവരേക്കാൾ താരതമ്യേന ഹാർട്ട് ഫെയിലിയർ കൂടുതലുള്ളത് ചെറുപ്പക്കാർക്കാണ്. കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തര ഫലമായി ഹാർട്ട് ഫെയിലിയർ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവർക്കുള്ളതെന്നും ഡോ. അംബുജ് റോയ് പറഞ്ഞു.
50 ശതമാനം രോഗികളിൽ മാത്രമേ മുൻകൂട്ടിയുള്ള രോഗ നിർണയം സാധ്യമാവുന്നുള്ളൂവെന്ന് എയിംസിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. എസ്. രാമകൃഷ്ണൻ പറഞ്ഞു. ഹൃദയാരോഗ്യം നിലനിർത്തുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗമെന്ന് സിഎസ്ഐ നിയുക്ത പ്രസിഡന്റ് ഡോ. എം.കെ. ദാസ് പറഞ്ഞു.
ഹാർട്ട് ഫെയിലിയർ മൂലം വർഷത്തിൽ 30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എ. ജാബിർ പറഞ്ഞു. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ദുർബലമാവുന്നതാണ് ഹാർട്ട് ഫെയിലിയർ. ഹൃദയാഘാതം ഒരു കാരണം മാത്രമാണ്. ഹൃദയപേശികളുടെ വീക്കം, ജന്മനായുള്ള ഹൃദ്രോഗങ്ങൾ, പ്രമേഹം, അമിത രക്തസമ്മർദം, ഹൃദയ താളപ്പിഴകൾ, അമിത വണ്ണം, വൃക്ക രോഗങ്ങൾ എന്നിവയും ഹാർട്ട് ഫെയിലിയറിലേക്ക് നയിക്കാമെന്നും ഡോ. ജാബിർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഹാർട്ട് ഫെയിലിയർ ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന സന്ദേശം. ഇതുമൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഏറ്റവും പുതിയ രോഗനിർണയവും അത്യന്താധുനിക ചികിത്സാ ഉപാധികളും സമ്മേളനം ചർച്ച ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണൂറിലധികം ഹൃദ്രോഗ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു. സിഎസ്ഐ കേരള ചാപ്റ്ററായിരുന്നു സമ്മേളനത്തിന്റെ സംഘാടകർ.