ഇടുക്കി: നെടുങ്കണ്ടത്തു രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചത് പൈശാചികമായ സംഭവമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കസ്റ്റഡി മരണക്കേസിലെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു രാജ്കുമാറിന്റെ ഭാര്യയും മക്കളും നൽകിയ ഹർജി പരിഗണിക്കവേയാണു സർക്കാരിന്റെ വിശദീകരണം.
ഹർജിയിൽ സിബിഐക്കു നോട്ടീസ് അയയ്ക്കുന്നതിനു ജസ്റ്റീസ് വി. രാജാ വിജയരാഘവൻ ഉത്തരവിട്ടു. പോലീസ് പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ആധാർ കാർഡും അന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ തിരികെ നൽകണമെന്നു കോടതി നിർദേശിച്ചു. എഫ്ഐആർ, എഫ്ഐഎസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയും നൽകണം. ഹർജി 29നു വീണ്ടും പരിഗണിക്കും.
കേസന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചെന്നു സർക്കാർ പറഞ്ഞു. എറണാകുളം റേഞ്ച് ഐജിയും ക്രൈംബ്രാഞ്ച് കോട്ടയം എസ്പിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. രണ്ടു ഡിവൈഎസ്പിമാരും സിഐമാരും അന്വേഷണ സംഘത്തിലുണ്ട്. സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നു കുറ്റവാളികൾക്ക് ഒരു ഇളവും ലഭിക്കില്ല. സംഭവത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടിട്ടുള്ളവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരും.
പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ട് 18 ദിവസമായി. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു തൃപ്തികരമായ മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഹർജിയിൽ സിബിഐക്കു നോട്ടീസ് അയയ്ക്കുന്നതിനു ജസ്റ്റീസ് വി. രാജാ വിജയരാഘവൻ ഉത്തരവിട്ടു. പോലീസ് പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ആധാർ കാർഡും അന്വേഷണത്തിന് ആവശ്യമില്ലെങ്കിൽ തിരികെ നൽകണമെന്നു കോടതി നിർദേശിച്ചു. എഫ്ഐആർ, എഫ്ഐഎസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയും നൽകണം. ഹർജി 29നു വീണ്ടും പരിഗണിക്കും.
കേസന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചെന്നു സർക്കാർ പറഞ്ഞു. എറണാകുളം റേഞ്ച് ഐജിയും ക്രൈംബ്രാഞ്ച് കോട്ടയം എസ്പിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. രണ്ടു ഡിവൈഎസ്പിമാരും സിഐമാരും അന്വേഷണ സംഘത്തിലുണ്ട്. സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നു കുറ്റവാളികൾക്ക് ഒരു ഇളവും ലഭിക്കില്ല. സംഭവത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടിട്ടുള്ളവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരും.
പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ട് 18 ദിവസമായി. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു തൃപ്തികരമായ മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.