തിരുവനന്തപുരം: നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ വീടുകൾ തോറും കയറിയിറങ്ങുന്ന സിപിഎം, പാർട്ടിക്കു പറ്റിയ തെറ്റുകൾ ഏറ്റുപറയുന്നതിനു പകരം അവയെ ന്യായീകരിക്കാനുള്ള സന്ദർഭമായി മാറ്റുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണെന്ന് അദ്ദേഹം പറഞ്ഞു.
വീടുസന്ദർശനത്തിനെത്തുന്ന സിപിഎമ്മുകാരോട് തെറ്റുതിരുത്താൻ ജനങ്ങൾ ആവശ്യപ്പെടണം. കേരളത്തെ സമീപകാലത്ത് പിടിച്ചുകുലക്കിയ സംഭവങ്ങളിൽ എന്തു നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വനിതാമതിൽ കെട്ടുകയും സ്ത്രീസുരക്ഷയെക്കുറിച്ച് വാചാടോപം നടത്തുകയും ചെയ്യുന്ന സിപിഎം, പി.ശശി എംഎൽഎക്കെതിരേ അർഹിക്കുന്ന നടപടികൾ എടുക്കാതിരിക്കുകയും പരാതിക്കാരിയെ സംഘടനയിൽ നിന്നു പുകച്ച് പുറത്തുചാടിക്കുകയും ചെയ്തു. ഈ നടപടി തിരുത്തണം.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ഉൾപ്പെട്ട കേസിൽ സ്ത്രീക്കും കുട്ടിക്കും നീതി കിട്ടാൻ നടപടി സ്വീകരിക്കണം.
സിപിഎം വിമതൻ സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ അതേ വാഹനത്തിൽ എ.എൻ. ഷംസീർ എംഎൽഎ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയിട്ടും പോലീസ് നടപടിയെടുത്തില്ല. പിണറായിയുടെ പോലീസ് ഈ വാഹനം തപ്പി നടക്കുമ്പോഴാണ് ഈ പരസ്യമായ വെല്ലുവിളി. തന്നെ കൊല്ലാൻ ശ്രമിച്ചതിനു പിന്നിൽ ഷംസീറാണെന്ന് നാലു തവണ മൊഴി നല്‍കിയിട്ടും എംഎൽഎയുടെ മൊഴി എടുക്കാൻ പോലും പോലീസ് തയാറായിട്ടില്ല.
ഏറ്റവുമൊടുവിൽ കടലോരമക്കളെ അടച്ചാക്ഷേപിച്ച ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ, സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ഗർവിന്റെയും പണക്കൊഴുപ്പിന്റെയും ബിംബമാണ്. മുഖ്യമന്ത്രി പിണറായി വിജയനിൽ തുടങ്ങുന്ന ധാർഷ്ട്യം പാർട്ടിയുടെ എല്ലാതലത്തിലും ബാധിച്ചിരിക്കുന്നു. തന്റെ ശൈലി മാറ്റില്ലെന്ന് അദ്ദേഹം തുടരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശൈലിക്കു മാറ്റംവരുത്തി ജനങ്ങളോട് ആദരവോടും സഹിഷ്ണുതയോടും പെരുമാറാൻ മുഖ്യന്ത്രി തയാറാകുകയും സഹപ്രർത്തകരോടും അണികളോടും ഉപദേശിക്കുകയും വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീടുസന്ദർശനത്തിനെത്തുന്ന സിപിഎമ്മുകാരോട് തെറ്റുതിരുത്താൻ ജനങ്ങൾ ആവശ്യപ്പെടണം. കേരളത്തെ സമീപകാലത്ത് പിടിച്ചുകുലക്കിയ സംഭവങ്ങളിൽ എന്തു നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വനിതാമതിൽ കെട്ടുകയും സ്ത്രീസുരക്ഷയെക്കുറിച്ച് വാചാടോപം നടത്തുകയും ചെയ്യുന്ന സിപിഎം, പി.ശശി എംഎൽഎക്കെതിരേ അർഹിക്കുന്ന നടപടികൾ എടുക്കാതിരിക്കുകയും പരാതിക്കാരിയെ സംഘടനയിൽ നിന്നു പുകച്ച് പുറത്തുചാടിക്കുകയും ചെയ്തു. ഈ നടപടി തിരുത്തണം.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ഉൾപ്പെട്ട കേസിൽ സ്ത്രീക്കും കുട്ടിക്കും നീതി കിട്ടാൻ നടപടി സ്വീകരിക്കണം.
സിപിഎം വിമതൻ സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ അതേ വാഹനത്തിൽ എ.എൻ. ഷംസീർ എംഎൽഎ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയിട്ടും പോലീസ് നടപടിയെടുത്തില്ല. പിണറായിയുടെ പോലീസ് ഈ വാഹനം തപ്പി നടക്കുമ്പോഴാണ് ഈ പരസ്യമായ വെല്ലുവിളി. തന്നെ കൊല്ലാൻ ശ്രമിച്ചതിനു പിന്നിൽ ഷംസീറാണെന്ന് നാലു തവണ മൊഴി നല്‍കിയിട്ടും എംഎൽഎയുടെ മൊഴി എടുക്കാൻ പോലും പോലീസ് തയാറായിട്ടില്ല.
ഏറ്റവുമൊടുവിൽ കടലോരമക്കളെ അടച്ചാക്ഷേപിച്ച ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ, സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ഗർവിന്റെയും പണക്കൊഴുപ്പിന്റെയും ബിംബമാണ്. മുഖ്യമന്ത്രി പിണറായി വിജയനിൽ തുടങ്ങുന്ന ധാർഷ്ട്യം പാർട്ടിയുടെ എല്ലാതലത്തിലും ബാധിച്ചിരിക്കുന്നു. തന്റെ ശൈലി മാറ്റില്ലെന്ന് അദ്ദേഹം തുടരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശൈലിക്കു മാറ്റംവരുത്തി ജനങ്ങളോട് ആദരവോടും സഹിഷ്ണുതയോടും പെരുമാറാൻ മുഖ്യന്ത്രി തയാറാകുകയും സഹപ്രർത്തകരോടും അണികളോടും ഉപദേശിക്കുകയും വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.