തിരുവനന്തപുരം: പിരിവെടുത്തു തനിക്കു കാർ വാങ്ങിനൽകുന്നതു കെപിസിസി ഉപദേശം മാനിച്ച് നിരസിച്ച രമ്യ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവൻ കോണ്ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടയായി പൊതുരംഗത്തു കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങൾ കീഴടക്കിയത് എന്നതിൽ നാം എല്ലാവരും അഭിമാനിക്കുന്നു.
ഉയർത്തെഴുന്നേറ്റ ഇന്ത്യൻ സ്ത്രീത്വത്തിന്റെ തിളക്കമാർന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേ്യഷ്ഠസഹോദരൻ എന്ന നിലയിലാണ് ഞാൻ രമ്യയെ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടയായി പൊതുരംഗത്തു കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങൾ കീഴടക്കിയത് എന്നതിൽ നാം എല്ലാവരും അഭിമാനിക്കുന്നു.
ഉയർത്തെഴുന്നേറ്റ ഇന്ത്യൻ സ്ത്രീത്വത്തിന്റെ തിളക്കമാർന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹസഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേ്യഷ്ഠസഹോദരൻ എന്ന നിലയിലാണ് ഞാൻ രമ്യയെ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.