പത്തനംതിട്ട: കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ജനക്ഷേമ പദ്ധതികളോടു നിഷേധാത്മകനയമാണു സംസ്ഥാനത്തു പുലർത്തിവരുന്നതെന്നു കേരള കോണ്ഗ്രസ് ചെയർമാൻ പി.സി. തോമസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അഞ്ചു ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നടപടികളായിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളികളെ മുഴുവൻ ഇഎസ്ഐ പരിധിയിൽ കൊണ്ടുവന്നെങ്കിലും കേരളത്തിൽ ഇതു നടപ്പായില്ല. മുദ്രാ വായ്പ, കാർഷിക പദ്ധതികൾ ഇവയോടും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്.
ലോക്കപ്പ് മരണം, പ്രവാസിയുടെ മരണം, യൂണിവേഴ്സിറ്റി കോളജ് വിഷയം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പിടിപ്പുകേട് പ്രകടമാണെന്നും പി.സി. തോമസ് കുറ്റപ്പെടുത്തി.
അഞ്ചു ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നടപടികളായിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളികളെ മുഴുവൻ ഇഎസ്ഐ പരിധിയിൽ കൊണ്ടുവന്നെങ്കിലും കേരളത്തിൽ ഇതു നടപ്പായില്ല. മുദ്രാ വായ്പ, കാർഷിക പദ്ധതികൾ ഇവയോടും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്.
ലോക്കപ്പ് മരണം, പ്രവാസിയുടെ മരണം, യൂണിവേഴ്സിറ്റി കോളജ് വിഷയം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പിടിപ്പുകേട് പ്രകടമാണെന്നും പി.സി. തോമസ് കുറ്റപ്പെടുത്തി.