ആലപ്പുഴ: കടലേറ്റ ഭീഷണിയിൽ നട്ടംതിരിയുന്ന മത്സ്യത്തൊഴിലാളികളുടെ നെഞ്ചിൽ ഇടിത്തീയായി ഫിഷറീസ് വകുപ്പ് മത്സ്യബന്ധന വള്ളങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസ് ഫീസുകൾ കുത്തനെ കൂട്ടി. ഒപ്പം മണ്ണെണ്ണ പെർമിറ്റും ഉടൻ പുതുക്കണമെന്ന നിർദേശവും എത്തി. മൂന്നുമുതൽ അഞ്ചുവരെ ഇരട്ടിയായാണ് രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ കൂട്ടിയത്. ചിലതിന് ഇതു പത്തിരട്ടിയോളം വരുമെന്നും പറയുന്നു. 25 മീറ്ററിനു മുകളിൽ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ വള്ളങ്ങൾക്കു കഴിഞ്ഞ വർഷം വരെ 15,000 രൂപ അടച്ചിരുന്നത് ഇനി 76,250 രൂപ അടയ്ക്കേണ്ടി വരും. മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
1984ൽ ആണ് ആദ്യമായി സംസ്ഥാനത്തു യന്ത്രവത്കൃത മത്സ്യബന്ധനത്തിനു ഫിഷറീസ് വകുപ്പ് പച്ചക്കൊടി കാട്ടിയത്. അന്നു തണ്ടു വലിച്ചു മത്സ്യബന്ധനം നടത്തിയ നാല്പതിൽ അധികം തൊഴിലാളികൾ കയറുന്ന താങ്ങുവല വള്ളത്തിന് 520 രൂപ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ അടച്ചാൽ മതിയായിരുന്നു. ആദ്യം ഒൗട്ട്ബോർഡ് എൻജിൻ വന്നപ്പോഴും ഈ തുകയാണ് അടച്ചത്. വേഗത്തിനും ചെലവ് കുറയ്ക്കാനുമായി ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചു മത്സ്യബന്ധനം നടത്താൻ ഫിഷറീസ് വകുപ്പ് നിരവധി തവണ ബോധവത്കരണം നടത്തിയിരുന്നു. അതുപയോഗിച്ചു തുടങ്ങിയപ്പോൾ ഇതിനും ഫീസ് കുത്തനേ കൂട്ടി. രജിസ്ട്രേഷൻ സമയത്തു വകുപ്പ് വള്ള ഉടമകളിൽനിന്നു സെക്യൂരിറ്റിയായി വാങ്ങുന്ന തുക വള്ളം മറ്റാർക്കെങ്കിലും വിറ്റാൽ തിരിച്ചു നൽകാറുമില്ല. ഉപരിതലത്തിൽ മത്സ്യബന്ധനം നടത്തുന്ന ലൈലാൻഡ് വള്ളങ്ങളെ ട്രോളിംഗിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുണ്ട്.
ജലത്തിൽ മുട്ടിക്കിടക്കുന്ന ഭാഗം അളന്നാണ് രജിസ്ട്രേഷനു വേണ്ടി നീളം നിശ്ചയിക്കുന്നത്. ഇപ്പോൾ വള്ളത്തിന്റെ കൊന്പുകൾ തമ്മിലുള്ള അകലം അളന്നു നീളം വർധിപ്പിച്ച് വള്ളത്തിന്റെ സ്ലാബ് മാറ്റി തുക വർധിപ്പിക്കാനും നീക്കമുണ്ടെന്ന് ആക്ഷേപമുണ്ട്.
കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. കടൽക്ഷോഭത്തിൽ പലരുടെയും വീടുകളടക്കം തകർച്ചയിലുമാണ്. ഇത്തരമൊരവസ്ഥയിൽ ഫീസുകളുടെ വർധന അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് തീരമേഖല. തീരം വറുതിയിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു പ്രതിഷേധാർഹമാണെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. ഇതു പിൻവലിച്ചു മത്സ്യത്തൊഴിലാളികൾക്കു സഹായകമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരക്ക് വർധന ഇങ്ങനെ
ഒരു തൊഴിലാളിക്ക് കയറാവുന്ന വള്ളത്തെ ഫീസിൽനിന്ന് ഒഴിവാക്കിയപ്പോൾ പത്തു മീറ്ററിൽ താഴെ വലിപ്പമുള്ള വള്ളത്തിന് 100ൽനിന്ന് മുന്നൂറിലേക്ക് ഉയർത്തി. പത്തിനും 15 മീറ്ററിനും ഇടയിൽ വലിപ്പമുള്ള ഒൗട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 520ൽനിന്ന് 2250ലേക്കാണ് ഉയർച്ച. 15-17.5 മീറ്ററിലുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കാകട്ടെ 4750ൽനിന്നു പതിനായിരത്തിലേക്കും ഉയർന്നു.
20 മീറ്ററിൽ താഴെ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്ക് 9750ൽനിന്നു 24,600ലേക്കും വർധിപ്പിച്ചു. 20 മീറ്ററിനു മുകളിൽ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 15,000ൽനിന്ന് 76,250ലേക്കും ഉയർത്തി.
വി.എസ്. ഉമേഷ്
1984ൽ ആണ് ആദ്യമായി സംസ്ഥാനത്തു യന്ത്രവത്കൃത മത്സ്യബന്ധനത്തിനു ഫിഷറീസ് വകുപ്പ് പച്ചക്കൊടി കാട്ടിയത്. അന്നു തണ്ടു വലിച്ചു മത്സ്യബന്ധനം നടത്തിയ നാല്പതിൽ അധികം തൊഴിലാളികൾ കയറുന്ന താങ്ങുവല വള്ളത്തിന് 520 രൂപ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ അടച്ചാൽ മതിയായിരുന്നു. ആദ്യം ഒൗട്ട്ബോർഡ് എൻജിൻ വന്നപ്പോഴും ഈ തുകയാണ് അടച്ചത്. വേഗത്തിനും ചെലവ് കുറയ്ക്കാനുമായി ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചു മത്സ്യബന്ധനം നടത്താൻ ഫിഷറീസ് വകുപ്പ് നിരവധി തവണ ബോധവത്കരണം നടത്തിയിരുന്നു. അതുപയോഗിച്ചു തുടങ്ങിയപ്പോൾ ഇതിനും ഫീസ് കുത്തനേ കൂട്ടി. രജിസ്ട്രേഷൻ സമയത്തു വകുപ്പ് വള്ള ഉടമകളിൽനിന്നു സെക്യൂരിറ്റിയായി വാങ്ങുന്ന തുക വള്ളം മറ്റാർക്കെങ്കിലും വിറ്റാൽ തിരിച്ചു നൽകാറുമില്ല. ഉപരിതലത്തിൽ മത്സ്യബന്ധനം നടത്തുന്ന ലൈലാൻഡ് വള്ളങ്ങളെ ട്രോളിംഗിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുണ്ട്.
ജലത്തിൽ മുട്ടിക്കിടക്കുന്ന ഭാഗം അളന്നാണ് രജിസ്ട്രേഷനു വേണ്ടി നീളം നിശ്ചയിക്കുന്നത്. ഇപ്പോൾ വള്ളത്തിന്റെ കൊന്പുകൾ തമ്മിലുള്ള അകലം അളന്നു നീളം വർധിപ്പിച്ച് വള്ളത്തിന്റെ സ്ലാബ് മാറ്റി തുക വർധിപ്പിക്കാനും നീക്കമുണ്ടെന്ന് ആക്ഷേപമുണ്ട്.
കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. കടൽക്ഷോഭത്തിൽ പലരുടെയും വീടുകളടക്കം തകർച്ചയിലുമാണ്. ഇത്തരമൊരവസ്ഥയിൽ ഫീസുകളുടെ വർധന അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് തീരമേഖല. തീരം വറുതിയിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു പ്രതിഷേധാർഹമാണെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. ഇതു പിൻവലിച്ചു മത്സ്യത്തൊഴിലാളികൾക്കു സഹായകമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരക്ക് വർധന ഇങ്ങനെ
ഒരു തൊഴിലാളിക്ക് കയറാവുന്ന വള്ളത്തെ ഫീസിൽനിന്ന് ഒഴിവാക്കിയപ്പോൾ പത്തു മീറ്ററിൽ താഴെ വലിപ്പമുള്ള വള്ളത്തിന് 100ൽനിന്ന് മുന്നൂറിലേക്ക് ഉയർത്തി. പത്തിനും 15 മീറ്ററിനും ഇടയിൽ വലിപ്പമുള്ള ഒൗട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 520ൽനിന്ന് 2250ലേക്കാണ് ഉയർച്ച. 15-17.5 മീറ്ററിലുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കാകട്ടെ 4750ൽനിന്നു പതിനായിരത്തിലേക്കും ഉയർന്നു.
20 മീറ്ററിൽ താഴെ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്ക് 9750ൽനിന്നു 24,600ലേക്കും വർധിപ്പിച്ചു. 20 മീറ്ററിനു മുകളിൽ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 15,000ൽനിന്ന് 76,250ലേക്കും ഉയർത്തി.
വി.എസ്. ഉമേഷ്