കൊച്ചി: ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റ വില അടിക്കടി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ പ്രമുഖ കാലിത്തീറ്റ ബ്രാന്‍ഡുകള്‍ക്ക് 200 മുതല്‍ 300 രൂപ വരെയാണ് വര്‍ധനയുണ്ടായത്.
ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 200 രൂപ വീതം സബ്സിഡി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മേഖലാ യുണിയന്‍ ഭരണ സമിതി തീരുമാനിച്ചു. കൂടാതെ ലിറ്ററിന് അഞ്ചു രൂപ നിരക്കില്‍ കര്‍ഷകര്‍ക്കു സബ്സിഡിയായി അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും അഭ്യർഥിക്കും.
ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 200 രൂപ വീതം സബ്സിഡി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മേഖലാ യുണിയന്‍ ഭരണ സമിതി തീരുമാനിച്ചു. കൂടാതെ ലിറ്ററിന് അഞ്ചു രൂപ നിരക്കില്‍ കര്‍ഷകര്‍ക്കു സബ്സിഡിയായി അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും അഭ്യർഥിക്കും.