തിരുവനന്തപുരം: കടലോരവാസികളെ അപമാനിച്ച എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെഎസ്യുവിന്റെ സമരത്തിൽ പങ്കെടുക്കാൻ മീൻകച്ചവടക്കാർ എത്തിയിട്ടുണ്ടെങ്കിൽ അതു കോണ്‍ഗ്രസിന് അഭിമാനമാണ്. ഇടതു കണ്‍വീനർക്ക് അത് അപമാനമായിരിക്കും.
തൊഴിലാളിവർഗ പാർട്ടി എന്നു നടിക്കുകയും തൊഴിലാളിവർഗത്തിന്റെ ചോരകുടിച്ചു ചീർക്കുകയും ചെയ്ത സിപിഎമ്മിന് എപ്പോഴാണു തീരദേശവാസികൾ കൊള്ളരുതാത്തവർ ആയത്. എൽഡിഎഫും സിപിഎമ്മും വിജയരാഘവന്റെ നിലപാട് അംഗീകരിക്കുന്നുണ്ടോ?പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും ഓഖി ആഞ്ഞടിച്ചപ്പോഴും ഓടിയെത്താൻ തീരദേശവാസികളെ ഉണ്ടായിരുന്നുള്ളുവെന്ന കാര്യം സിപിഎം മറക്കരുത്.
അന്നു പിണറായി സർക്കാർ വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാഹരിദാസിനെതിരേ, വിജയരാഘവൻ നടത്തിയ ആക്ഷേപം ആരും മറന്നിട്ടില്ല. അധികാരം ഇടതു നേതാക്കളെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. അവരുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശരീരഭാഷയിൽപോലും അധികാരത്തിന്റെ ഗർവ് ഉണ്ട്-അദ്ദേഹം പറഞ്ഞു.
തൊഴിലാളിവർഗ പാർട്ടി എന്നു നടിക്കുകയും തൊഴിലാളിവർഗത്തിന്റെ ചോരകുടിച്ചു ചീർക്കുകയും ചെയ്ത സിപിഎമ്മിന് എപ്പോഴാണു തീരദേശവാസികൾ കൊള്ളരുതാത്തവർ ആയത്. എൽഡിഎഫും സിപിഎമ്മും വിജയരാഘവന്റെ നിലപാട് അംഗീകരിക്കുന്നുണ്ടോ?പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും ഓഖി ആഞ്ഞടിച്ചപ്പോഴും ഓടിയെത്താൻ തീരദേശവാസികളെ ഉണ്ടായിരുന്നുള്ളുവെന്ന കാര്യം സിപിഎം മറക്കരുത്.
അന്നു പിണറായി സർക്കാർ വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാഹരിദാസിനെതിരേ, വിജയരാഘവൻ നടത്തിയ ആക്ഷേപം ആരും മറന്നിട്ടില്ല. അധികാരം ഇടതു നേതാക്കളെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. അവരുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശരീരഭാഷയിൽപോലും അധികാരത്തിന്റെ ഗർവ് ഉണ്ട്-അദ്ദേഹം പറഞ്ഞു.