കളമശേരി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരനായ ഡിജോയുടെ മോചനം അകലെയല്ലെന്ന പ്രതീക്ഷയിൽ പ്രാർഥനയോടെ കുടുംബാംഗങ്ങൾ. കഴിഞ്ഞ ജൂണ് 18 നാണ് സെറ്റ നാ ഇംപേരേ എന്ന കപ്പലിൽ ഡിജോ മെസ്മാനായി ജോലിയിൽ പ്രവേശിച്ചത്. മൂന്നു വർഷമായി ഇതേ കന്പനിയുടെ മറ്റു രണ്ട് കപ്പലിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ കപ്പലിൽ ജോലിയാരംഭിച്ചത്. ഡിജോയുടെ സഹോദരി ദീപ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ഇതേ കപ്പൽ കന്പനിയുടെ ലണ്ടനിലെ ഓഫീസിൽ നിന്ന് ദീപയെ വിളിച്ച് വിവരം പറയുകയായിരുന്നു. ദീപയാണ് കളമശേരിയിലെ വീട്ടിലേക്ക് വിവരം അറിയിക്കുന്നത്.
എല്ലാദിവസവും വീട്ടുകാരെ വിളിക്കാറുള്ള ഡിജോ ഏറ്റവുമൊടുവിലായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയെ വിളിച്ചത്. അതിനുശേഷം ആരെയും വിളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. മുംബൈ തുറമുഖത്ത് നിന്നാണ് ഡിജോ കപ്പലിൽ ജോലിക്കു ചേർന്നത്. ഒൻപത് മാസത്തേക്കായിരുന്നു കപ്പൽ കന്പനിയുമായി ഉണ്ടായിരുന്ന കരാർ. അവിവാഹിതനായ ഡിജോയ്ക്ക് ഡിൻസി, ദീപ, എന്നീ സഹോദരിമാരാണുള്ളത്.
മോചനത്തിന് അടിയന്തര നടപടി: ഹൈബി ഈഡൻ
കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം സംസാരിച്ചതായി എറണാകുളം എംപി ഹൈബി ഈഡൻ. കപ്പലിലുള്ളവരുടെ മോചനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നല്കിയിട്ടുമുണ്ട്. കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
എല്ലാദിവസവും വീട്ടുകാരെ വിളിക്കാറുള്ള ഡിജോ ഏറ്റവുമൊടുവിലായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയെ വിളിച്ചത്. അതിനുശേഷം ആരെയും വിളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. മുംബൈ തുറമുഖത്ത് നിന്നാണ് ഡിജോ കപ്പലിൽ ജോലിക്കു ചേർന്നത്. ഒൻപത് മാസത്തേക്കായിരുന്നു കപ്പൽ കന്പനിയുമായി ഉണ്ടായിരുന്ന കരാർ. അവിവാഹിതനായ ഡിജോയ്ക്ക് ഡിൻസി, ദീപ, എന്നീ സഹോദരിമാരാണുള്ളത്.
മോചനത്തിന് അടിയന്തര നടപടി: ഹൈബി ഈഡൻ
കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം സംസാരിച്ചതായി എറണാകുളം എംപി ഹൈബി ഈഡൻ. കപ്പലിലുള്ളവരുടെ മോചനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നല്കിയിട്ടുമുണ്ട്. കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.