കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റൻ എറണാകുളം പളളുരുത്തി സ്വദേശിയെന്നു സൂചന. കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് കപ്പൽ കന്പനി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികൾകൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ പള്ളുരുത്തി സ്വദേശിയാണെന്ന് ഡിജോയുടെ പിതാവ് പാപ്പച്ചൻ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് കപ്പൽ ഇറാൻ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കന്പനിയാണ് വിവരം അറിയിച്ചത്. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പൽ കന്പനി ഓഫീസിൽനിന്നു ബന്ധപ്പെടുന്നുണ്ടെന്നു പിതാവ് അറിയിച്ചു.
ഒരുമാസം മുന്‍പ് മുംബൈയിൽനിന്നാണ് ഡിജോ കപ്പലിൽ ജോലിക്കു കയറിയത്. വെള്ളിയാഴ്ച ദുബായിയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈൽ തുറമുഖത്തേക്കു പോകവെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു കപ്പൽ പിടിച്ചെടുത്തത്.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നതെന്നും തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കന്പനി അധികൃതർ പറയുന്നത്. നോർത്തേണ്‍ മറൈൻസ് എന്ന കപ്പൽ കന്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്. ഇൻഷ്വറൻസ് കന്പനി മുഖേന ഇറാനിലെ മറൈൻ അഫയേഴ്സുമായി നിരന്തര സന്പർക്കത്തിലാണ്. മറൈൻ അഫയേഴ്സ് ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പൽ കന്പനി അധികൃതർ പറയുന്നു. ജൂണ്‍ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് കപ്പൽ ഇറാൻ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കന്പനിയാണ് വിവരം അറിയിച്ചത്. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പൽ കന്പനി ഓഫീസിൽനിന്നു ബന്ധപ്പെടുന്നുണ്ടെന്നു പിതാവ് അറിയിച്ചു.
ഒരുമാസം മുന്‍പ് മുംബൈയിൽനിന്നാണ് ഡിജോ കപ്പലിൽ ജോലിക്കു കയറിയത്. വെള്ളിയാഴ്ച ദുബായിയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈൽ തുറമുഖത്തേക്കു പോകവെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു കപ്പൽ പിടിച്ചെടുത്തത്.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നതെന്നും തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കന്പനി അധികൃതർ പറയുന്നത്. നോർത്തേണ്‍ മറൈൻസ് എന്ന കപ്പൽ കന്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്. ഇൻഷ്വറൻസ് കന്പനി മുഖേന ഇറാനിലെ മറൈൻ അഫയേഴ്സുമായി നിരന്തര സന്പർക്കത്തിലാണ്. മറൈൻ അഫയേഴ്സ് ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പൽ കന്പനി അധികൃതർ പറയുന്നു. ജൂണ്‍ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.