തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ എസ്എഫ്ഐ പ്രവർത്തകനെ കുത്തിവീഴ്ത്തിയതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കഴിഞ്ഞ പത്തു ദിവസമായി അടഞ്ഞു കിടന്ന യൂണിവേഴ്സിറ്റി കോളജ് ഇന്നു തുറക്കും. കനത്ത പോലീസ് കാവലിലാണു കോളജ് ഇന്നു തുറക്കുക.
അഖിലിനെ കുത്തി വീഴ്ത്തിയ കഴിഞ്ഞ 12നാണ് കോളജ് അടച്ചത്. സംഘർഷ സാധ്യതയെത്തുടർന്നു കോളജ് അനിശ്ചിതമായി അടച്ചിടുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജ് തുറക്കുന്പോൾ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിക്കാൻ സിപിഐയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫും കോണ്ഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെഎസ്യുവും തയാറെടുപ്പു തുടങ്ങി. എഐഎസഎഫിന്റെ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി ഇന്നലെ രൂപീകരിച്ചതായി നേതാക്കൾ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ഇതിനാൽ ഇന്നു മറ്റു സംഘടനകൾ പ്രവർത്തിക്കാൻ എത്തുന്പോൾ എസ്എഫ്ഐ തടയാൻ എത്തുമോയെന്നാണ് എല്ലാവരും നോക്കിക്കാണുന്നത്. എഐഎസ്എഫ് നേരത്തെ യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ എസ്എഫ്ഐക്കാർ മർദിച്ചിരുന്നുവെന്നാണ് ആരോപിക്കുന്നത്. യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞിരുന്ന യൂണിവേഴ്സിറ്റി കോളജിൽ കനയ്യകുമാറിനെ കൊണ്ടു വന്നു പ്രസംഗിപ്പിക്കാൻ ശ്രമിക്കുന്നതായി എഐഎസ്എഫ് ഭാരവാഹികൾ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് കമ്മിറ്റി തുറക്കുമെന്നു കെഎസ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജ് അക്രമത്തിൽ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. അതിനിടെ, കോളജ് തുറക്കുന്പോൾ സംഘർഷത്തിനു സാക്ഷികളായ വിദ്യാർഥികളെക്കൊണ്ട് അഖിലിനെ കുത്തിയ കത്തി തിരിച്ചറിയുന്നതിനുള്ള നടപടികളും പോലീസിനു സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി വിദ്യാർഥികളുടെ മൊഴി എടുക്കാനുള്ള നടപടികളായി.
കഴിഞ്ഞ ദിവസം ശിവരഞ്ജിത്തിനെയും എൻ.എ നാസിമിനെയും യൂണിവേഴ്സിറ്റി കോളജിലെത്തിച്ചു പോലീസ് നടത്തിയ തെളിവെടുപ്പിൽ അഖിലിനെ കുത്തിയ കത്തി പ്രധാന കെട്ടിടത്തിനു സമീപത്തെ ചവറു കൂനയിൽനിന്നു കണ്ടെത്തിയിരുന്നു. കറുത്ത പിടിയുള്ള കത്തിയുമായി ശിവരഞ്ജിത്തും ചുവന്ന പിടിയുള്ള കത്തിയുമായി നാസിമും വിരട്ടിയോടിച്ചെന്നു വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രക്തക്കറ പുരണ്ട കത്തി ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അഖിലിനെ കുത്തി വീഴ്ത്തിയ കഴിഞ്ഞ 12നാണ് കോളജ് അടച്ചത്. സംഘർഷ സാധ്യതയെത്തുടർന്നു കോളജ് അനിശ്ചിതമായി അടച്ചിടുകയായിരുന്നു. യൂണിവേഴ്സിറ്റി കോളജ് തുറക്കുന്പോൾ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിക്കാൻ സിപിഐയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫും കോണ്ഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെഎസ്യുവും തയാറെടുപ്പു തുടങ്ങി. എഐഎസഎഫിന്റെ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി ഇന്നലെ രൂപീകരിച്ചതായി നേതാക്കൾ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ഇതിനാൽ ഇന്നു മറ്റു സംഘടനകൾ പ്രവർത്തിക്കാൻ എത്തുന്പോൾ എസ്എഫ്ഐ തടയാൻ എത്തുമോയെന്നാണ് എല്ലാവരും നോക്കിക്കാണുന്നത്. എഐഎസ്എഫ് നേരത്തെ യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ എസ്എഫ്ഐക്കാർ മർദിച്ചിരുന്നുവെന്നാണ് ആരോപിക്കുന്നത്. യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞിരുന്ന യൂണിവേഴ്സിറ്റി കോളജിൽ കനയ്യകുമാറിനെ കൊണ്ടു വന്നു പ്രസംഗിപ്പിക്കാൻ ശ്രമിക്കുന്നതായി എഐഎസ്എഫ് ഭാരവാഹികൾ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് കമ്മിറ്റി തുറക്കുമെന്നു കെഎസ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജ് അക്രമത്തിൽ പ്രതിഷേധിച്ചു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. അതിനിടെ, കോളജ് തുറക്കുന്പോൾ സംഘർഷത്തിനു സാക്ഷികളായ വിദ്യാർഥികളെക്കൊണ്ട് അഖിലിനെ കുത്തിയ കത്തി തിരിച്ചറിയുന്നതിനുള്ള നടപടികളും പോലീസിനു സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി വിദ്യാർഥികളുടെ മൊഴി എടുക്കാനുള്ള നടപടികളായി.
കഴിഞ്ഞ ദിവസം ശിവരഞ്ജിത്തിനെയും എൻ.എ നാസിമിനെയും യൂണിവേഴ്സിറ്റി കോളജിലെത്തിച്ചു പോലീസ് നടത്തിയ തെളിവെടുപ്പിൽ അഖിലിനെ കുത്തിയ കത്തി പ്രധാന കെട്ടിടത്തിനു സമീപത്തെ ചവറു കൂനയിൽനിന്നു കണ്ടെത്തിയിരുന്നു. കറുത്ത പിടിയുള്ള കത്തിയുമായി ശിവരഞ്ജിത്തും ചുവന്ന പിടിയുള്ള കത്തിയുമായി നാസിമും വിരട്ടിയോടിച്ചെന്നു വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രക്തക്കറ പുരണ്ട കത്തി ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.