ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.43ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ വൈകുന്നേരം 6.43ന് ഇരുപതു മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗൺ ആരംഭിച്ചു. 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയത്. കഴിഞ്ഞ 15ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ ആറിന് ലാന്‍ഡര്‍ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുമായിരുന്നു.
ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ ഇപ്പോൾ. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താൻ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും. 47 ദിവസം കൊണ്ട് 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാൻ 2 സഞ്ചരിക്കുക.
ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ ഇപ്പോൾ. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താൻ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും. 47 ദിവസം കൊണ്ട് 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാൻ 2 സഞ്ചരിക്കുക.