ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറിയായി മുതിർന്ന നേതാവ് ഡി. രാജയെ ദേശീയ കൗണ്‍സിൽ തെരഞ്ഞെടുത്തു. എസ്. സുധാകർ റെഡ്ഡി അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ദേശീയ നിർവാഹക സമിതിയുടെ തീരുമാനം ദേശീയ കൗണ്‍സിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
ജെഎൻയു സമര നേതാവ് കനയ്യ കുമാറിനെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനും രാജ്യസഭ എംപിയും കേരളത്തിൽ നിന്നുള്ള നേതാവുമായ ബിനോയ് വിശ്വത്തെ പാർട്ടി പത്രം ന്യൂ ഏജിന്റെ പത്രാധിപരാക്കാനും കൗണ്‍സിൽ തീരുമാനിച്ചു. ന്യൂ ഏജിന്റെ എഡിറ്ററായിരുന്ന ഷമീം ഫൈസിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലാണ് കനയ്യ കുമാറിനെ ഉൾപ്പെടുത്തിയത്.
2018ലെ കൊല്ലം പാർട്ടി കോണ്‍ഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സുധാകർ റെഡ്ഡിക്ക് 2021 വരെയാണ് കാലാവധിയുണ്ടായിരുന്നത്. തമിഴ്നാട് സ്വദേശിയായ ഡി. രാജ 1994 മുതൽ രാജ്യസഭാംഗവും പാർട്ടി ദേശീയ സെക്രട്ടറിയുമാണ്. എഐവൈഎഫ് തമിഴ്നാട് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ ആനി രാജ സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമണ്‍ ജനറൽ സെക്രട്ടറിയുമാണ്. മകൾ അപരാജിത രാജ ജെഎൻയുവിലെ എഐഎസ്എഫ് നേതാവായിരുന്നു.
ജെഎൻയു സമര നേതാവ് കനയ്യ കുമാറിനെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനും രാജ്യസഭ എംപിയും കേരളത്തിൽ നിന്നുള്ള നേതാവുമായ ബിനോയ് വിശ്വത്തെ പാർട്ടി പത്രം ന്യൂ ഏജിന്റെ പത്രാധിപരാക്കാനും കൗണ്‍സിൽ തീരുമാനിച്ചു. ന്യൂ ഏജിന്റെ എഡിറ്ററായിരുന്ന ഷമീം ഫൈസിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലാണ് കനയ്യ കുമാറിനെ ഉൾപ്പെടുത്തിയത്.
2018ലെ കൊല്ലം പാർട്ടി കോണ്‍ഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സുധാകർ റെഡ്ഡിക്ക് 2021 വരെയാണ് കാലാവധിയുണ്ടായിരുന്നത്. തമിഴ്നാട് സ്വദേശിയായ ഡി. രാജ 1994 മുതൽ രാജ്യസഭാംഗവും പാർട്ടി ദേശീയ സെക്രട്ടറിയുമാണ്. എഐവൈഎഫ് തമിഴ്നാട് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ ആനി രാജ സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമണ്‍ ജനറൽ സെക്രട്ടറിയുമാണ്. മകൾ അപരാജിത രാജ ജെഎൻയുവിലെ എഐഎസ്എഫ് നേതാവായിരുന്നു.