ലക്നോ: സോൻഭദ്ര വെടിവയ്പിൽ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബാംഗങ്ങളെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചത് കോൺഗ്രസ് ഇടപെടലിന്റെ വിജയമാണെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഒരാൾ ചെയ്ത ജോലിയെ അംഗീകരിക്കുന്നതു നല്ല ലക്ഷണമാണെന്നും പ്രിയങ്ക പറഞ്ഞു.
ആദിവാസികൾക്കു ശക്തമായ പിന്തുണയുമായി കോൺഗ്രസ് എത്തിയതോടെയാണു സർക്കാർ ഉണർന്നതെന്നു പറഞ്ഞ അവർ, ഇരകൾക്കൊപ്പം നിൽക്കുക എന്നതു സർക്കാരിന്റെ കടമയാണെന്നും ട്വിറ്ററിൽ കുറിച്ചു. പ്രദേശവാസികൾ നീതിക്കായി ഏറെ നാളായി കാത്തിരിക്കുകയാണ്. ഗ്രാമവാസികൾക്കു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ഭൂമിയുടെ ഉടമസ്ഥാവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് അടിയന്തരാവശ്യമെന്നും അവർ പറഞ്ഞു.
സോൻഭദ്ര വെടിവയ്പിനെത്തുടർന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ ജില്ലാഭരണകൂടം കഴിഞ്ഞദിവസം തടഞ്ഞിരുന്നു. പ്രിയങ്ക പ്രതിഷേധിച്ചതോടെ ബന്ധുക്കളിൽ ഏതാനുംപേരെ ജില്ലാഭരണകൂടം ഗസ്റ്റ്ഹൗസിൽ എത്തിക്കുകയായിരുന്നു.
ആദിവാസികൾക്കു ശക്തമായ പിന്തുണയുമായി കോൺഗ്രസ് എത്തിയതോടെയാണു സർക്കാർ ഉണർന്നതെന്നു പറഞ്ഞ അവർ, ഇരകൾക്കൊപ്പം നിൽക്കുക എന്നതു സർക്കാരിന്റെ കടമയാണെന്നും ട്വിറ്ററിൽ കുറിച്ചു. പ്രദേശവാസികൾ നീതിക്കായി ഏറെ നാളായി കാത്തിരിക്കുകയാണ്. ഗ്രാമവാസികൾക്കു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ഭൂമിയുടെ ഉടമസ്ഥാവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് അടിയന്തരാവശ്യമെന്നും അവർ പറഞ്ഞു.
സോൻഭദ്ര വെടിവയ്പിനെത്തുടർന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ ജില്ലാഭരണകൂടം കഴിഞ്ഞദിവസം തടഞ്ഞിരുന്നു. പ്രിയങ്ക പ്രതിഷേധിച്ചതോടെ ബന്ധുക്കളിൽ ഏതാനുംപേരെ ജില്ലാഭരണകൂടം ഗസ്റ്റ്ഹൗസിൽ എത്തിക്കുകയായിരുന്നു.