കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തിൽ ഒരുവിഭാഗം വൈദികർ വ്യാഴാഴ്ച മുതൽ നടത്തിവന്ന ഉപവാസ യജ്ഞം അവസാനിപ്പിച്ചു. സമരത്തിന്റെ ഭാഗമായി ഫാ. ജോസഫ് പാറേക്കാട്ടിൽ നടത്തിവന്ന അനിശ്ചിതകാല ഉപവാസവും നിർത്തി.
വെള്ളിയാഴ്ച വൈദിക പ്രതിനിധികൾ ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോൾ ആലപ്പാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മൗണ്ട് സെന്റ് തോമസ് പ്രതിനിധികളായ ഫാ. ഏബ്രഹാം കാവിൽപുരയിടം, ഫാ. വിൻസന്റ് ചെറുവത്തൂർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
വെള്ളിയാഴ്ച വൈദിക പ്രതിനിധികൾ ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോൾ ആലപ്പാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മൗണ്ട് സെന്റ് തോമസ് പ്രതിനിധികളായ ഫാ. ഏബ്രഹാം കാവിൽപുരയിടം, ഫാ. വിൻസന്റ് ചെറുവത്തൂർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.