തിരുവനന്തപുരം: രണ്ടു ദിവസത്തെ മഴയിൽ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ലഭിച്ചത് 1.37 ശതമാനം ജലം. ജലവിഭവ വകുപ്പിനു കീഴിലുള്ള 20 ഡാമുകളിലെയും സ്ഥിതി നോക്കിയാൽ ഇപ്പോഴും സംഭരണശേഷിയുടെ പകുതി ജലംപോലും ഒഴുകിയെത്തിയിട്ടില്ല. കഴിഞ്ഞവർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്.
കഴിഞ്ഞ വർഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റർ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോൾ ഡാമുകളിൽ സംഭരിച്ചിട്ടുള്ളത്. അതേസമയം കുറ്റ്യാടി, ഭൂതത്താൻകെട്ട്, മണിയാർ, പഴശി ഡാമുകൾ തുറന്നുവിട്ടു.
കഴിഞ്ഞ വർഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റർ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോൾ ഡാമുകളിൽ സംഭരിച്ചിട്ടുള്ളത്. അതേസമയം കുറ്റ്യാടി, ഭൂതത്താൻകെട്ട്, മണിയാർ, പഴശി ഡാമുകൾ തുറന്നുവിട്ടു.