കണ്ണൂര്: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കു ക്ലീൻചിറ്റ് നൽകി സിപിഎം ജില്ലാ കമ്മിറ്റി യോഗം. പി.കെ. ശ്യാമളയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
നേരത്തെ പി.കെ. ശ്യാമളയ്ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടവർപോലും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. കോടിയേരി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോർട്ട് ചെയ്തവേളയിൽ പി.കെ. ശ്യാമളയ്ക്കെതിരേ പാർട്ടിതലത്തിൽ നടപടി വേണമെന്നു ചിലർ നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനസമിതി ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.
കൂടാതെ, നടപടിക്ക് ജില്ലാ കമ്മിറ്റി ശിപാർശ ചെയ്താൽ അതു പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കൂടുതൽ ചർച്ചകൾ നടക്കാതെ മറ്റു വിഷയങ്ങളിലേക്കു കടക്കുകയായിരുന്നു.
ആന്തൂർ വിഷയത്തിൽ നേതാക്കൾക്കിടയിൽ വ്യത്യസ്താഭിപ്രായം ഉയർന്നതു നേരത്തെ ചർച്ചയായിരുന്നു. കണ്വന്ഷന് സെന്ററിന് അനുമതി നല്കുന്നതില് നഗരസഭാ ഭരണസമിതിക്ക് വീഴ്ചപറ്റിയെന്ന് മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു ആദ്യം തുറന്നടിച്ചത്. ആന്തൂർ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിലായിരുന്നു ജയരാജന്റെ വിമർശനം.
നേരത്തെ പി.കെ. ശ്യാമളയ്ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടവർപോലും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. കോടിയേരി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോർട്ട് ചെയ്തവേളയിൽ പി.കെ. ശ്യാമളയ്ക്കെതിരേ പാർട്ടിതലത്തിൽ നടപടി വേണമെന്നു ചിലർ നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനസമിതി ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.
കൂടാതെ, നടപടിക്ക് ജില്ലാ കമ്മിറ്റി ശിപാർശ ചെയ്താൽ അതു പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കൂടുതൽ ചർച്ചകൾ നടക്കാതെ മറ്റു വിഷയങ്ങളിലേക്കു കടക്കുകയായിരുന്നു.
ആന്തൂർ വിഷയത്തിൽ നേതാക്കൾക്കിടയിൽ വ്യത്യസ്താഭിപ്രായം ഉയർന്നതു നേരത്തെ ചർച്ചയായിരുന്നു. കണ്വന്ഷന് സെന്ററിന് അനുമതി നല്കുന്നതില് നഗരസഭാ ഭരണസമിതിക്ക് വീഴ്ചപറ്റിയെന്ന് മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു ആദ്യം തുറന്നടിച്ചത്. ആന്തൂർ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിലായിരുന്നു ജയരാജന്റെ വിമർശനം.