കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തലശേരി എംഎൽഎ എ.എൻ. ഷംസീർ എത്തിയതു വധശ്രമക്കേസ് ഗൂഢാലോചന നടന്നുവെന്നു മൊഴിയുള്ള വാഹനത്തിൽ. നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്നത് കെഎല്‍ 07 സിഡി 6887 ഇന്നോവ കാറിൽ വച്ചായിരുന്നുവെന്ന് അറസ്റ്റിലായ രാജേഷാണു പോലീസിനു മൊഴി നൽകിയത്. ഷംസീറിന്റെ സഹോദരന്റെ പേരിലുള്ള വാഹനമാണിത്. ഷംസീറാണ് ഇത് ഉപയോഗിച്ചുവന്നിരുന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഷംസീറിന്റെ സന്തത സഹചാരിയും സിപിഎം പ്രാദേശിക നേതാവുമായിരുന്നു രാജേഷ്.
രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനം കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് ഉറപ്പു നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സി.ഒ.ടി. നസീർ ദീപികയോടു പറഞ്ഞു.
കൂടാതെ നിയമസഭാസമ്മേളനത്തിനു ശേഷം ഷംസീറിനെ ചോദ്യംചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണം നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. തനിക്കു നേരേയുണ്ടായ വധശ്രമക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവാണ് ഇതെല്ലാമെന്നും നസീർ പറഞ്ഞു.
രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനം കസ്റ്റഡിയിലെടുക്കുമെന്നു പോലീസ് ഉറപ്പു നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സി.ഒ.ടി. നസീർ ദീപികയോടു പറഞ്ഞു.
കൂടാതെ നിയമസഭാസമ്മേളനത്തിനു ശേഷം ഷംസീറിനെ ചോദ്യംചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണം നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. തനിക്കു നേരേയുണ്ടായ വധശ്രമക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ തെളിവാണ് ഇതെല്ലാമെന്നും നസീർ പറഞ്ഞു.