തിരുവനന്തപുരം: വധശ്രമ കേസിനെത്തുടർന്ന് വിവാദത്തിലായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പ്രശ്നക്കാരിൽ വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരുമുണ്ടെന്നു റിപ്പോർട്ട്. പ്രശ്നക്കാരായ അധ്യാപകരെ കണ്ടെത്തി മാറ്റാൻ സർക്കാർ നടപടി തുടങ്ങി. അധ്യാപകരിലെ പ്രശ്നക്കാരെ കണ്ടെത്താൻ കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്കു സർക്കാർ നിർദേശം നൽകി.
ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിശദ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്കു നിർദേശം നൽകി. വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തത്തുടർന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ട്. അന്നത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 28 അധ്യാപകരോട് വിശദീകരണം തേടിയിരുന്നു.
അന്നത്തെ റിപ്പോർട്ടിനൊപ്പം പുതിയ റിപ്പോർട്ടും കൂടി പഠിച്ചശേഷമാകും സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുക. കേരള സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസ് വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നേരത്തെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയിരുന്നു.
ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിശദ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്കു നിർദേശം നൽകി. വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തത്തുടർന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ട്. അന്നത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 28 അധ്യാപകരോട് വിശദീകരണം തേടിയിരുന്നു.
അന്നത്തെ റിപ്പോർട്ടിനൊപ്പം പുതിയ റിപ്പോർട്ടും കൂടി പഠിച്ചശേഷമാകും സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുക. കേരള സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസ് വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നേരത്തെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയിരുന്നു.