തിരുവനന്തപുരം: ’ഓപറേഷന് പഴ്സ് സ്ട്രിംഗ്സ്’ എന്ന പേരിൽ ജല അഥോറിറ്റിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ നാലു പേരെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേടുകള്‍ കണ്ടെത്തിയ 18 ഓഫീസുകളില്‍ വിശദ പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണം. തിരുവനന്തപുരം പോങ്ങുംമൂട് വാട്ടര്‍ വര്‍ക്സ് വെസ്റ്റ് സബ്ഡിവിഷനില്‍ മുന്‍പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന എം. മനോജ്, പാലക്കാട് ഒറ്റപ്പാലം പി.എച്ച് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.എസ്. ബാബു, ഹെഡ്ക്ലാര്‍ക്ക് എന്‍.വി. ഹബീബ, കണ്ണൂര്‍ മട്ടന്നൂര്‍ വാട്ടര്‍ സപ്ലൈ സബ്ഡിവിഷന് ഹെഡ്ക്ലാര്‍ക്ക് ടി.വി. ബിജു എന്നിവരെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.
ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണം. തിരുവനന്തപുരം പോങ്ങുംമൂട് വാട്ടര്‍ വര്‍ക്സ് വെസ്റ്റ് സബ്ഡിവിഷനില്‍ മുന്‍പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന എം. മനോജ്, പാലക്കാട് ഒറ്റപ്പാലം പി.എച്ച് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.എസ്. ബാബു, ഹെഡ്ക്ലാര്‍ക്ക് എന്‍.വി. ഹബീബ, കണ്ണൂര്‍ മട്ടന്നൂര്‍ വാട്ടര്‍ സപ്ലൈ സബ്ഡിവിഷന് ഹെഡ്ക്ലാര്‍ക്ക് ടി.വി. ബിജു എന്നിവരെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.