തിരുവനന്തപുരം : പിഎസ്സിയെയും കേരള സർവകലാശാലയെയും ദുരുപയോഗം ചെയ്ത് യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികൾ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കാസർഗോഡ് പരീക്ഷാകേന്ദ്രം അനുവദിച്ച ശേഷം തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ അനുവദിച്ച പിഎസ്സിയുടെ നടപടിയെക്കുറിച്ച് സെക്രട്ടറിയും ഡി ജി പി യും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം ഡോ.കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടിൽ നിന്നു കണ്ടെ ത്തിയതിനെ ക്കുറിച്ചും അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണർ, കേരള സർവകലാശാലാ രജിസ്ട്രാർ, എന്നിവർ മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
കാസർഗോഡ് പരീക്ഷാകേന്ദ്രം അനുവദിച്ച ശേഷം തിരുവനന്തപുരത്ത് പരീക്ഷ എഴുതാൻ അനുവദിച്ച പിഎസ്സിയുടെ നടപടിയെക്കുറിച്ച് സെക്രട്ടറിയും ഡി ജി പി യും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം ഡോ.കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസുകൾ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടിൽ നിന്നു കണ്ടെ ത്തിയതിനെ ക്കുറിച്ചും അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണർ, കേരള സർവകലാശാലാ രജിസ്ട്രാർ, എന്നിവർ മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.