കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സഹോദരൻ ശ്രീജിത്ത് കക്ഷി ചേരാൻ അപേക്ഷ നല്കി. സംഭവത്തിൽ നഗരസഭാ ചെയർപേഴ്സണ്‍ കുറ്റകരമായ പങ്കാളിത്തമുണ്ടെന്നും നഗരസഭാ ഉദ്യോഗസ്ഥരക്കടമുള്ളവരുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് സ്ഥിതി വഷളാക്കിയതെന്നും സഹോദരൻ ശ്രീജിത്ത് പാറയിൽ ആരോപിക്കുന്നു.
കണ്വൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ജൂണ്‍ 18നാണ് സാജൻ ആത്മഹത്യ ചെയ്തത്. കേസിൽ കക്ഷി ചേരാൻ സാജന്റെ ഭാര്യക്ക് ആഗ്രഹമുണ്ടെങ്കിലും നിലവിൽ കേസിന്റെ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഏക സഹോദരനായ താൻ കക്ഷി ചേരാൻ അപേക്ഷ നല്‍കുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. അടുത്ത ദിവസം ഹൈക്കോടതി അപേക്ഷ പരിഗണിച്ചേക്കും.
കണ്വൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ജൂണ്‍ 18നാണ് സാജൻ ആത്മഹത്യ ചെയ്തത്. കേസിൽ കക്ഷി ചേരാൻ സാജന്റെ ഭാര്യക്ക് ആഗ്രഹമുണ്ടെങ്കിലും നിലവിൽ കേസിന്റെ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്താൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഏക സഹോദരനായ താൻ കക്ഷി ചേരാൻ അപേക്ഷ നല്‍കുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. അടുത്ത ദിവസം ഹൈക്കോടതി അപേക്ഷ പരിഗണിച്ചേക്കും.