തിരുവനന്തപുരം: കോടതി വാറന്റ് ജയിൽ ഉദ്യോഗസ്ഥർ തിരുത്തിയ സംഭവത്തിൽ പൂജപ്പുര ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാറിനെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കാണ് മാറ്റിയത്. അവിടെനിന്ന് ബി. സുനിൽകുമാറിനെ പൂജപ്പുര ജയിൽ സൂപ്രണ്ടാക്കി മാറ്റി നിയമിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
പോക്സോ കേസിലെ പ്രതിയെ ഹാജരാക്കാതിരിക്കാൻ കോടതി അയച്ച റിമാൻഡ് വാറന്റ് ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്നു തിരുത്തിയെന്നാണു കണ്ടെത്തിയത്. കോടതി നിർദേശം കൈകാര്യം ചെയ്യുന്നതിൽ ജയിൽ സൂപ്രണ്ടിന് ഗുരുതര വീഴ്ചയുണ്ടെന്നു കണ്ടെത്തി. വിനോദ് കുമാറിനെ സ്ഥലംമാറ്റാൻ ജയിൽ മേധാവി ഋഷിരാജ് സിംഗ് സർക്കാരിന് ശിപാർശ നല്‍കിയിരുന്നു. വാറന്റ് തീയതി തിരുത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നു ശിക്ഷാ തടവുകാരുടെ വാറന്റ് കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ഉദ്യോഗസ്ഥർക്കു മെമ്മോ നല്കി. വാറന്റ് കൈകാര്യം ചെയ്യാൻ നിയോഗിച്ച ഡപ്യൂട്ടി പ്രിസണ്‍ ഓഫിസർ എ. വിജയകുമാർ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ എസ്. അജിത് ശിവൻ എന്നിവരെ അവിടെ നിന്നു മാറ്റിയിരുന്നു.
പിന്നീടു മാപ്പപേക്ഷിച്ച് കോടതിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ടയച്ചു. സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു. ഇനി കോടതിയുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ വിശദ പരിശോധനയ്ക്കു ശേഷമേ പ്രതികളെ ഹാജരാക്കുകയുള്ളൂവെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളിയിരുന്നു.
പോക്സോ കേസിലെ പ്രതിയെ ഹാജരാക്കാതിരിക്കാൻ കോടതി അയച്ച റിമാൻഡ് വാറന്റ് ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്നു തിരുത്തിയെന്നാണു കണ്ടെത്തിയത്. കോടതി നിർദേശം കൈകാര്യം ചെയ്യുന്നതിൽ ജയിൽ സൂപ്രണ്ടിന് ഗുരുതര വീഴ്ചയുണ്ടെന്നു കണ്ടെത്തി. വിനോദ് കുമാറിനെ സ്ഥലംമാറ്റാൻ ജയിൽ മേധാവി ഋഷിരാജ് സിംഗ് സർക്കാരിന് ശിപാർശ നല്‍കിയിരുന്നു. വാറന്റ് തീയതി തിരുത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നു ശിക്ഷാ തടവുകാരുടെ വാറന്റ് കൈകാര്യം ചെയ്യുന്ന സെക്ഷനിലെ ഉദ്യോഗസ്ഥർക്കു മെമ്മോ നല്കി. വാറന്റ് കൈകാര്യം ചെയ്യാൻ നിയോഗിച്ച ഡപ്യൂട്ടി പ്രിസണ്‍ ഓഫിസർ എ. വിജയകുമാർ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ എസ്. അജിത് ശിവൻ എന്നിവരെ അവിടെ നിന്നു മാറ്റിയിരുന്നു.
പിന്നീടു മാപ്പപേക്ഷിച്ച് കോടതിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ടയച്ചു. സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു. ഇനി കോടതിയുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ വിശദ പരിശോധനയ്ക്കു ശേഷമേ പ്രതികളെ ഹാജരാക്കുകയുള്ളൂവെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളിയിരുന്നു.