കൊച്ചി: അടുത്ത നാൽപ്പതു വർഷത്തിനുള്ളിൽ സമസ്തമേഖലകളും മാറ്റങ്ങൾക്കു വിധേയമാകുമെന്നും അവസരങ്ങളുടെ അനന്തസാധ്യതകളാണു മുന്നിലുള്ളതെന്നും ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. വ്യവസായ മേഖലയിൽ നൂതനമായ സാങ്കേതികവിദ്യകൾ കടന്നുവന്നതു സാന്പത്തിക പുരോഗതിയും അവസരങ്ങളും തുറന്നിടുകയാണ്. ഗതാഗത, ആരോഗ്യ മേഖലകളാണ് ഏറ്റവുമധികം മാറ്റങ്ങൾക്കു വിധേയമാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ നടക്കുന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സംഗമത്തിൽ സാന്പത്തിക വികസനവും മാറ്റങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നതു സന്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലയിരുത്തപ്പെടുന്നതെന്നു പെട്രോഫാക് ഇന്ത്യ ചെയർമാൻ സുന്ദർ കല്യാണം പറഞ്ഞു. യുവതലമുറ തൊഴിലന്വേഷകരിൽനിന്നു തൊഴിൽദാതാക്കളായി മാറാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് എൻ.എസ്. വെങ്കിടേഷും ചർച്ചയിൽ പങ്കെടുത്തു. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിന്പുഴ രാമൻ ആമുഖ പ്രസംഗം നടത്തി. രണ്ടു ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സംഗമം ഇന്നു സമാപിക്കും. ഉച്ചയ്ക്കു 12.30 ന് നടക്കുന്ന സമാപന സമ്മേളനം നെതർലാൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി ഉദ്ഘാടനം ചെയ്യും.
കൊച്ചിയിൽ നടക്കുന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സംഗമത്തിൽ സാന്പത്തിക വികസനവും മാറ്റങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നതു സന്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലയിരുത്തപ്പെടുന്നതെന്നു പെട്രോഫാക് ഇന്ത്യ ചെയർമാൻ സുന്ദർ കല്യാണം പറഞ്ഞു. യുവതലമുറ തൊഴിലന്വേഷകരിൽനിന്നു തൊഴിൽദാതാക്കളായി മാറാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് എൻ.എസ്. വെങ്കിടേഷും ചർച്ചയിൽ പങ്കെടുത്തു. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിന്പുഴ രാമൻ ആമുഖ പ്രസംഗം നടത്തി. രണ്ടു ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സംഗമം ഇന്നു സമാപിക്കും. ഉച്ചയ്ക്കു 12.30 ന് നടക്കുന്ന സമാപന സമ്മേളനം നെതർലാൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി ഉദ്ഘാടനം ചെയ്യും.