കട്ടപ്പന: യുവാവിനെ കടയുടെ മുന്പിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പേഴുംകവല കുറുമണ്ണിൽ വിനോദ്(38) ആണ് മരിച്ചത്. വിനോദിനെ കാണാത്തതിനെതുടർന്ന് ഇന്നലെ രാവിലെ ഭാര്യ ഷിജിയും സമീപവാസികളും നടത്തിയ തെരച്ചിലിലാണ് വീടിന്റെയും വിദേശമദ്യ വിൽപനശാലയുടെയും സമീപത്തുള്ള കടയുടെ മുന്പിൽ മൃതദേഹം കണ്ടെത്തിയത്. കടയുടെ ഷട്ടറിലേക്ക് ചേർന്നുകിടന്ന മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നു.
നെറ്റിയുടെ ഇടതുഭാഗത്ത് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിലായിരുന്ന വിനോദിനെ രാത്രി വൈകിയും കടയുടെ സമീപത്ത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഒപ്പമുണ്ടായിരുന്നവരും വിനോദും വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. മരണത്തിൽ ദുരുഹതയുള്ളതായി നാട്ടുകാരും ആരോപിച്ചു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
നെറ്റിയുടെ ഇടതുഭാഗത്ത് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിലായിരുന്ന വിനോദിനെ രാത്രി വൈകിയും കടയുടെ സമീപത്ത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഒപ്പമുണ്ടായിരുന്നവരും വിനോദും വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. മരണത്തിൽ ദുരുഹതയുള്ളതായി നാട്ടുകാരും ആരോപിച്ചു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.