തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും പശ്ചാത്തലത്തിൽ ഗവർണർ നിലപാട് കടുപ്പിക്കുന്നു. ഗവർണർ ജസ്റ്റീസ് പി. സദാശിവം കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെയും പിഎസ്സി ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെയും രാജ്ഭവനിലേക്കു വിളിപ്പിച്ചു.
വൈസ് ചാൻസലർ ഇന്നലെ വൈകുന്നേരം നാലോടെ ഗവർണറെ കണ്ടു വിശദീകരണം നൽകി. പിഎസ്സി ചെയർമാൻ തിങ്കളാഴ്ച ഗവർണറെ കാണും. പിഎസ്സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ വിശദാംശങ്ങളും റാങ്ക് പട്ടികയും രാജ്ഭവനിൽ എത്തിക്കണമെന്നും ഗവർണർ പിഎസ്സി ചെയർമാനോടു നിർദേശിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും കുറ്റക്കാർക്കെതിരേ അടിയന്തര നടപടിവേണമെന്നു ഗവർണർ കൂടിക്കാഴ്ചയ്ക്കിടെ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജ് അക്രമവും പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ താൻ സ്വീകരിച്ച നടപടികളെക്കുറിച്ചു വൈസ് ചാൻസലർ ഗവർണറോടു വിശദീകരിച്ചു. സമയബന്ധിതമായി തിരുത്തൽ നടപടികളെടുക്കാനാണ് ഗവർണർ നിർദേശിച്ചത്.
അതേസമയം, ഗവർണറെ കണ്ട് പുറത്തിറങ്ങിയ വി സിയെ കെഎസ്യു പ്രവർത്തകർ തടഞ്ഞു. ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കാനായി പുറത്തിറങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തെ തടഞ്ഞത്.യൂണിവേഴ്സിറ്റി കോളജ് സംഭവത്തിന്റെ പേരിൽ ഗവർണർ വൈസ് ചാൻസലറെ വിളിച്ചു വരുത്തുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ ദിവസം ഗവർണറെ കണ്ട പ്രതിപക്ഷനേതാക്കൾ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗവർണറെ വീണ്ടും കണ്ടു നടപടി ആവശ്യപ്പെട്ടിരുന്നു. ബിജെപിയാകട്ടെ, ഈ വിഷയത്തിൽ ഗവർണർക്കെതിരേ വിമർശനം കടുപ്പിക്കുകയും ചെയ്തു.
വൈസ് ചാൻസലർ ഇന്നലെ വൈകുന്നേരം നാലോടെ ഗവർണറെ കണ്ടു വിശദീകരണം നൽകി. പിഎസ്സി ചെയർമാൻ തിങ്കളാഴ്ച ഗവർണറെ കാണും. പിഎസ്സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ വിശദാംശങ്ങളും റാങ്ക് പട്ടികയും രാജ്ഭവനിൽ എത്തിക്കണമെന്നും ഗവർണർ പിഎസ്സി ചെയർമാനോടു നിർദേശിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും കുറ്റക്കാർക്കെതിരേ അടിയന്തര നടപടിവേണമെന്നു ഗവർണർ കൂടിക്കാഴ്ചയ്ക്കിടെ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജ് അക്രമവും പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ താൻ സ്വീകരിച്ച നടപടികളെക്കുറിച്ചു വൈസ് ചാൻസലർ ഗവർണറോടു വിശദീകരിച്ചു. സമയബന്ധിതമായി തിരുത്തൽ നടപടികളെടുക്കാനാണ് ഗവർണർ നിർദേശിച്ചത്.
അതേസമയം, ഗവർണറെ കണ്ട് പുറത്തിറങ്ങിയ വി സിയെ കെഎസ്യു പ്രവർത്തകർ തടഞ്ഞു. ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കാനായി പുറത്തിറങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തെ തടഞ്ഞത്.യൂണിവേഴ്സിറ്റി കോളജ് സംഭവത്തിന്റെ പേരിൽ ഗവർണർ വൈസ് ചാൻസലറെ വിളിച്ചു വരുത്തുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ ദിവസം ഗവർണറെ കണ്ട പ്രതിപക്ഷനേതാക്കൾ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗവർണറെ വീണ്ടും കണ്ടു നടപടി ആവശ്യപ്പെട്ടിരുന്നു. ബിജെപിയാകട്ടെ, ഈ വിഷയത്തിൽ ഗവർണർക്കെതിരേ വിമർശനം കടുപ്പിക്കുകയും ചെയ്തു.