തൃശൂർ: തടവുകാരെ മർദിച്ചെന്ന പരാതിയിൽ വിയ്യൂർ ജില്ലാ ജയിലിൽ ജീവനക്കാർക്കു സസ്പെൻഷനും കൂട്ട സ്ഥലംമാറ്റവും. 38 പേർക്കെതിരേയാണ് നടപടി. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ മിന്നൽ സന്ദർശനത്തിനിടെയാണു തടവുകാർ ഉദ്യോഗസ്ഥർക്കെതിരേ പരാതിപ്പെട്ടത്.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർക്കാണു സസ്പെൻഷൻ. മറ്റുള്ളവരെ വ്യത്യസ്ത ജില്ലകളിലേക്കു സ്ഥലംമാറ്റി. ജെ. ഷെമീർ, കെ. മണികണ്ഠൻ, കെ. റിയാസ് എന്നിവരാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ. രാവിലെ ജയിലിലെത്തിയ ഡിജിപി തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഉദ്യോഗസ്ഥർ മർദിക്കുന്നുവെന്നു തടവുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടറിൽനിന്നു വൈദ്യപരിശോധനാ റിപ്പോർട്ട് ലഭ്യമാക്കുകയും വെൽഫയർ ഓഫീസർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് നടപടി.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർക്കാണു സസ്പെൻഷൻ. മറ്റുള്ളവരെ വ്യത്യസ്ത ജില്ലകളിലേക്കു സ്ഥലംമാറ്റി. ജെ. ഷെമീർ, കെ. മണികണ്ഠൻ, കെ. റിയാസ് എന്നിവരാണ് സസ്പെൻഷനിലായ ഉദ്യോഗസ്ഥർ. രാവിലെ ജയിലിലെത്തിയ ഡിജിപി തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഉദ്യോഗസ്ഥർ മർദിക്കുന്നുവെന്നു തടവുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടറിൽനിന്നു വൈദ്യപരിശോധനാ റിപ്പോർട്ട് ലഭ്യമാക്കുകയും വെൽഫയർ ഓഫീസർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് നടപടി.