തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാര സമരം ആറാം ദിനത്തിലേക്ക്.
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തുക, അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെന്ഡ് ചെയ്യുക, കേരള സർവകലാശാല സിൻഡിക്കറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഭാരവാഹികളായ ജഷീർ പള്ളിവേൽ, നബീൽ കല്ലന്പലം, ജോബിൻ തുടങ്ങിയവരാണ് നിരാഹാര സമരത്തിലുള്ളത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് കെഎസ്യു നേതൃത്വം.
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തുക, അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെന്ഡ് ചെയ്യുക, കേരള സർവകലാശാല സിൻഡിക്കറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഭാരവാഹികളായ ജഷീർ പള്ളിവേൽ, നബീൽ കല്ലന്പലം, ജോബിൻ തുടങ്ങിയവരാണ് നിരാഹാര സമരത്തിലുള്ളത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് കെഎസ്യു നേതൃത്വം.