+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനുഷ്യക്കടത്ത് കേസിലെ പ്രതി തൊഴിൽതട്ടിപ്പിനു പിടിയിൽ

പിറവം: മനുഷ്യക്കടത്തും തൊഴിൽ തട്ടിപ്പുമായി കറങ്ങിനടന്ന പ്രതി പോലീസ് പിടിയിൽ. കണ്ണൂർ മുഴപ്പിലങ്ങാട് മുബ്സ
മനുഷ്യക്കടത്ത് കേസിലെ പ്രതി തൊഴിൽതട്ടിപ്പിനു പിടിയിൽ
പിറവം: മനുഷ്യക്കടത്തും തൊഴിൽ തട്ടിപ്പുമായി കറങ്ങിനടന്ന പ്രതി പോലീസ് പിടിയിൽ. കണ്ണൂർ മുഴപ്പിലങ്ങാട് മുബ്സി കോട്ടേഴ്സിൽ മുഹമ്മദ് സാജിദി(43) നെയാണ് പിറവം പോലീസ് പിടികൂടിയത്. അബുദാബി എയർപോർട്ടിൽ ഓഫീസ് അസ്സിസ്റ്റന്‍റ്, ഫീൽഡ് സ്റ്റാഫ് തസ്തികകളിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയതിനാണ് ഇയാളെ പിടികൂടിയത്.

കുറവിലങ്ങാട് സ്വദേശിയായിരുന്ന പ്രതി മതം മാറി രണ്ടാം ഭാര്യയോടൊപ്പം ഇപ്പോൾ കണ്ണൂരിലാണ് താമസമെന്ന് പോലീസ് പറയുന്നു. പിറവം കളമ്പൂർ മലയിൽ എം.എസ്. നിഷാദിന്‍റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. അബുദാബി എയർപോർട്ടിൽ ജോലി ജോലി വാഗ്ദാനം ചെയ്ത് ഇയാൾ നിഷാദിൽനിന്ന് 65,000 രൂപയും, മറ്റ് ആറുപേരിൽനിന്നായി 4,75,000 രൂപയും തട്ടിയിരുന്നു.
സാജിദ് സിബിഐ അന്വേഷിക്കുന്ന മനുഷ്യക്കടത്ത് കേസിലും പ്രതിയാണ്. കുറവിലങ്ങാട് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.
പിറവം സിഐ കെ.എസ്. ജയൻ എസ്ഐ വി.ഡി. റെജിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.