കടുത്തുരുത്തി: മരണാനന്തര ചടങ്ങുകൾക്കുള്ള പൂജാസാധനങ്ങൾ വാങ്ങിയ ശേഷം കർമങ്ങൾ നടക്കുന്ന വീട്ടിലേക്കു വരുന്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അമ്മാവനും മരുമകനും മരിച്ചു.
പിറവം പാലച്ചുവട് കാവുംകട്ടയിൽ കെ.ആർ. ബിനു (52), സഹോദരീ പുത്രൻ വെള്ളൂർ ഇറുന്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ അനന്തു (22) എന്നിവരാണ് മരിച്ചത്. അനന്തുവിന്റെ വല്ല്യമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി വരുന്പോഴാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.45ഓടെ പിറവം- മുളക്കുളം റോഡിൽ മുളക്കുളം വളപ്പിൽപടിക്കു സമീപമാണ് അപകടം.
റോഡിൽനിന്നു തെന്നി മാറിയ സ്കൂട്ടർ വൈദ്യൂതി പോസ്റ്റിലിടിക്കുകയായിരുന്നു. ബിനുവിന്റെ സഹോദരിയുടെ വെള്ളൂരിലുള്ള വീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. അനന്തുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബിനു നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനും കൃഷിക്കാരനുമാണ്. ഭാര്യ രജനി കളന്പൂർ മാടമന കുടുംബാംഗം. മകൾ: അപർണ. ഇലഞ്ഞി സെന്റ് സ്റ്റീഫൻസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി. വെളളൂർ ഇറുന്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ മധുസൂദനൻ (സൗദി) ന്റെയും ഷീലയുടെയും മകനാണ് അനന്തു.
എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. സഹോദരി ആതിര (ഡിഗ്രി വിദ്യാർഥിനി, ദേവസ്വം ബോർഡ് കോളജ് തലയോലപ്പറന്പ്). ഇരുവരുടെയും സംസ്കാരം നടത്തി.
പിറവം പാലച്ചുവട് കാവുംകട്ടയിൽ കെ.ആർ. ബിനു (52), സഹോദരീ പുത്രൻ വെള്ളൂർ ഇറുന്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ അനന്തു (22) എന്നിവരാണ് മരിച്ചത്. അനന്തുവിന്റെ വല്ല്യമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി വരുന്പോഴാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.45ഓടെ പിറവം- മുളക്കുളം റോഡിൽ മുളക്കുളം വളപ്പിൽപടിക്കു സമീപമാണ് അപകടം.
റോഡിൽനിന്നു തെന്നി മാറിയ സ്കൂട്ടർ വൈദ്യൂതി പോസ്റ്റിലിടിക്കുകയായിരുന്നു. ബിനുവിന്റെ സഹോദരിയുടെ വെള്ളൂരിലുള്ള വീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. അനന്തുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബിനു നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനും കൃഷിക്കാരനുമാണ്. ഭാര്യ രജനി കളന്പൂർ മാടമന കുടുംബാംഗം. മകൾ: അപർണ. ഇലഞ്ഞി സെന്റ് സ്റ്റീഫൻസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി. വെളളൂർ ഇറുന്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ മധുസൂദനൻ (സൗദി) ന്റെയും ഷീലയുടെയും മകനാണ് അനന്തു.
എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. സഹോദരി ആതിര (ഡിഗ്രി വിദ്യാർഥിനി, ദേവസ്വം ബോർഡ് കോളജ് തലയോലപ്പറന്പ്). ഇരുവരുടെയും സംസ്കാരം നടത്തി.