തിരുവനന്തപുരം: കലാലയ രാഷ്ട്രീയം കൂടുതൽ അക്രമാസക്തമാകുന്നത് ഒഴിവാക്കുന്നതിനായി നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചന. സംഘടനാ പ്രവർത്തനങ്ങൾ നടത്താൻ അവസരം നല്കുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംരക്ഷണം നല്കുന്ന രീതിയിലുള്ള നിയമനിർമാണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോളജുകളിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ തുടർച്ചയായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു ആലോചന. എന്തെങ്കിലുമൊരു ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കോളജ് അധികൃതർക്ക് പോലീസിന്റെ സഹായം തേടാമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചാവും നിയമനിർമാണം.
ചില കേസുകൾ കോടതിയിലുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിനു സത്യവാങ്മൂലം നല്കിയിരുന്നു. ചില കേസുകൾ ഉടൻ തന്നെ കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് നിയമനിർമാണത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
കോളജുകളിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ തുടർച്ചയായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു ആലോചന. എന്തെങ്കിലുമൊരു ക്രമസമാധാന പ്രശ്നം ഉണ്ടായാൽ കോളജ് അധികൃതർക്ക് പോലീസിന്റെ സഹായം തേടാമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചാവും നിയമനിർമാണം.
ചില കേസുകൾ കോടതിയിലുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിനു സത്യവാങ്മൂലം നല്കിയിരുന്നു. ചില കേസുകൾ ഉടൻ തന്നെ കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് നിയമനിർമാണത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.