+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഴ ഈടാക്കി മൂന്നാറിലെ അനധികൃത ഭൂമി ഇടപാടുകൾ ക്രമപ്പെടുത്തുന്നു

തിരുവനന്തപുരം: മൂന്നാറിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിഴ ഈടാക്കി ക്രമപ്പെടുത്താൻ സർക്കാർ നീ
പിഴ ഈടാക്കി മൂന്നാറിലെ അനധികൃത ഭൂമി ഇടപാടുകൾ  ക്രമപ്പെടുത്തുന്നു
തിരുവനന്തപുരം: മൂന്നാറിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിഴ ഈടാക്കി ക്രമപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. 15 സെന്‍റ് വരെയുള്ള ഭൂമിയും 1500 ചതുരശ്ര അടിവരെ തറ വിസ്തീർണമുള്ള കെട്ടിടങ്ങളും നിശ്ചിത പിഴ ഈടാക്കി ക്രമപ്പെടുത്തി നൽകാമെന്നു നിയമ വകുപ്പ് സർക്കാരിനു ശിപാർശ നൽകി.

ഇതിനായി 1964ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യാനുള്ള കരടും നിയമ വകുപ്പ് തയാറാക്കി റവന്യു കമ്മീഷണറേറ്റിനു കൈമാറി. എന്നാൽ, ഈ നിർദേശം റവന്യു വകുപ്പ് അംഗീകരിച്ചിട്ടില്ല.
ചെറുകിട അനധികൃത ഭൂമി ഇടപാടുകൾ പിഴ ഈടാക്കി പട്ടയം കൊടുത്താൽ ഇതു ചൂണ്ടിക്കാട്ടി വൻകിടക്കാരും വരും ദിവസങ്ങളിൽ നിയമ നടപടിക്ക് ഒരുങ്ങാൻ സാധ്യതയുണ്ടെന്നും ഇതു മൂന്നാറിന്‍റെ പരിസ്ഥിതിയെ തകർക്കുമെന്നുമാണു റവന്യു വകുപ്പു ചൂണ്ടിക്കാട്ടുന്നത്.

നെൽവയൽ- തണ്ണീർത്തട നിയമ ഭേദഗതി മാതൃകയിൽ പിഴ ഈടാക്കി ക്രമപ്പെടുത്താമെന്നാണു നിയമ വകുപ്പിന്‍റെ നിർദേശം. എത്രത്തോളം തുക പിഴ ഈടാക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീടു സർക്കാരിനു ചർച്ച ചെയ്തു തീരുമാനിക്കാം.

മൂന്നാറിൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും പാവപ്പെട്ടവരെ സംരക്ഷിക്കുകയും വേണമെന്നാണ് മുൻപ് സർക്കാർ വിളിച്ചു ചേർത്ത യോഗത്തിലുണ്ടായ ധാരണ. ഇതനുസരിച്ചു 10 സെന്‍റുവരെയുള്ളവരെ പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു.

പത്തു സെന്‍റുവരെയുള്ളവരെ പരിഗണിക്കണമെങ്കിൽ സ്ഥലം ഇവർക്കു പതിച്ചു കൊടുക്കണം. ഇപ്പോൾ ഇവരുടെ കൈവശാവകാശ ഭൂമിയാണ്. ഇതു നിയമവിധേയമാകണമെങ്കിൽ പട്ടയം നൽകണം. അതിന് 10 സെന്‍റ് ഭൂമിയും 1000 ചതുരശ്ര അടി കെട്ടിടവും മറ്റ് ഉപജീവനമാർഗമില്ലാത്തവരുമായവർക്കു പട്ടയം നൽകാനായിരുന്നു നിർദേശം.

എന്നാൽ, മൂന്നാറിലെ പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലം ഇതു 15 സെന്‍റും 1500 ചതുരശ്രയടി കെട്ടിടവുമാക്കാൻ ആലോചന നടക്കുകയാണ്.