തിരുവനന്തപുരം: ലോക്കപ്പ് മർദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദേശം നൽകി. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന് ശേഷം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യമുള്ളത്.
ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി.
ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ തത്സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണം. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണം.
പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽനിന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് തയാറാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി, ആരോഗ്യ ഡയറക്ടർക്ക് നിർദേശം നൽകണം. ഇത്തരം മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ ഡോക്ടർമാർ എഴുതണം. വീഴ്ച വരുത്തുന്നവർക്കെതരേ കർശന നടപടി സ്വീകരിക്കണം. ജയിൽ അന്തേവാസികളുടെ ആശുപത്രി പ്രവേശനമോ മരണമോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചതായി ജയിൽ സൂപ്രണ്ട് ഉറപ്പാക്കണം.
ജയിലിൽ എത്തിച്ച രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എ. ആർ. ക്യാമ്പിൽ നിന്ന് എസ്കോർട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്ന് ജയിൽ അധിക്യതർ കമ്മീഷനിൽ മൊഴി നൽകി. ഈ സാഹചര്യത്തിൽ ജയിൽ അന്തേവാസികൾക്ക് എസ്കോർട്ട് കൃത്യമായി ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സംസ്ഥാന പോലീസ് മേധാവിയും ജയിൽ മേധാവിയും നിർദേശം നൽകണം. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ജൂൺ 17 ന് രാത്രി 1.20 നാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു ഹോം ഗാർഡും മൂന്നു പോലീസുകാരും ചേർന്ന് രാജ് കുമാറിനെ ജയിലിൽ എത്തിച്ചതെന്നും പതിവിന് വിപരീതമായി പോലീസ് ജീപ്പ് ജയിൽ ഗേറ്റിനുള്ളിൽ കയറ്റിയെന്നും പീരുമേട് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കമ്മീഷനിൽ മൊഴി നൽകി. തീരെ അവശനും നടക്കാൻ കഴിയാത്ത നിലയിലുമായിരുന്നു. പോലീസുകാരും ജയിൽ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലിൽ എത്തിച്ചത്. അവശതയെക്കുറിച്ച് ചോദിച്ചപ്പോൾ കാൽമുട്ടിന് വേദനയുണ്ടെന്നും ഓടിയപ്പോൾ വീണതാണെന്നും രാജ്കുമാർ പറഞ്ഞു. ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്നും പറഞ്ഞത്രേ. ജയിൽരേഖയിൽ ഇക്കാര്യങ്ങൾ തമിഴിൽ എഴുതി രാജ്കുമാർ വിരലടയാളം പതിപ്പിച്ചതായി ജയിൽ സൂപ്രണ്ടും എപിഒയും കമ്മീഷനോട് പറഞ്ഞു.
അന്നു തന്നെ വെളുപ്പിന് 1. 50 ന് കുമാറിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടുക്കി എ. ആർ ക്യാമ്പിലേക്ക് എസ് കോർട്ട് ആവശ്യപ്പെട്ട് ജയിൽ അധികൃതർ മെയിൽ അയച്ചതായി മൊഴിയിലുണ്ട് .എസ്കോർട്ട് വന്നില്ല. തുടർന്ന് ജൂൺ 18 ന് ജയിൽ ജീവനക്കാർ കുമാറിനെ എസ്കോർട്ടില്ലാതെ ആശുപത്രിയിൽ കൊണ്ടു പോയതായി എ പി ഒ പറഞ്ഞു. 19 നും 20നും കുമാറിനെ എസ്കോർട്ടോടെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി ചികിത്സിച്ചു. 21 ന് രാവിലെ 10. 20 ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 10. 45 ന് മരണം സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
രാജ്കുമാറിന്റെ മരണം സ്ഥിരീകരിക്കുന്ന ഡോക്ടർ സർട്ടിഫിക്കേറ്റ് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർട്ടിഫിക്കേറ്റ് ലഭിച്ചില്ലെന്ന് സൂപ്രണ്ട് മറുപടി പറഞ്ഞു. രാജ് കുമാർ സെല്ലിൽ എത്തുമ്പോൾ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരൻ ചാക്കോ കമ്മീഷനെ അറിയിച്ചു. തന്നെ പോലീസുകാർ ഉപദ്രവിച്ചതായി രാജ് കുമാർ ഇയാളോട് പറഞ്ഞു. സെല്ലിൽ എത്തിച്ച ശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട്.
ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി.
ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ തത്സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണം. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണം.
പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽനിന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് തയാറാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി, ആരോഗ്യ ഡയറക്ടർക്ക് നിർദേശം നൽകണം. ഇത്തരം മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ ഡോക്ടർമാർ എഴുതണം. വീഴ്ച വരുത്തുന്നവർക്കെതരേ കർശന നടപടി സ്വീകരിക്കണം. ജയിൽ അന്തേവാസികളുടെ ആശുപത്രി പ്രവേശനമോ മരണമോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചതായി ജയിൽ സൂപ്രണ്ട് ഉറപ്പാക്കണം.
ജയിലിൽ എത്തിച്ച രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എ. ആർ. ക്യാമ്പിൽ നിന്ന് എസ്കോർട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്ന് ജയിൽ അധിക്യതർ കമ്മീഷനിൽ മൊഴി നൽകി. ഈ സാഹചര്യത്തിൽ ജയിൽ അന്തേവാസികൾക്ക് എസ്കോർട്ട് കൃത്യമായി ലഭ്യമാക്കി ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സംസ്ഥാന പോലീസ് മേധാവിയും ജയിൽ മേധാവിയും നിർദേശം നൽകണം. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ജൂൺ 17 ന് രാത്രി 1.20 നാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു ഹോം ഗാർഡും മൂന്നു പോലീസുകാരും ചേർന്ന് രാജ് കുമാറിനെ ജയിലിൽ എത്തിച്ചതെന്നും പതിവിന് വിപരീതമായി പോലീസ് ജീപ്പ് ജയിൽ ഗേറ്റിനുള്ളിൽ കയറ്റിയെന്നും പീരുമേട് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കമ്മീഷനിൽ മൊഴി നൽകി. തീരെ അവശനും നടക്കാൻ കഴിയാത്ത നിലയിലുമായിരുന്നു. പോലീസുകാരും ജയിൽ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലിൽ എത്തിച്ചത്. അവശതയെക്കുറിച്ച് ചോദിച്ചപ്പോൾ കാൽമുട്ടിന് വേദനയുണ്ടെന്നും ഓടിയപ്പോൾ വീണതാണെന്നും രാജ്കുമാർ പറഞ്ഞു. ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്നും പറഞ്ഞത്രേ. ജയിൽരേഖയിൽ ഇക്കാര്യങ്ങൾ തമിഴിൽ എഴുതി രാജ്കുമാർ വിരലടയാളം പതിപ്പിച്ചതായി ജയിൽ സൂപ്രണ്ടും എപിഒയും കമ്മീഷനോട് പറഞ്ഞു.
അന്നു തന്നെ വെളുപ്പിന് 1. 50 ന് കുമാറിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടുക്കി എ. ആർ ക്യാമ്പിലേക്ക് എസ് കോർട്ട് ആവശ്യപ്പെട്ട് ജയിൽ അധികൃതർ മെയിൽ അയച്ചതായി മൊഴിയിലുണ്ട് .എസ്കോർട്ട് വന്നില്ല. തുടർന്ന് ജൂൺ 18 ന് ജയിൽ ജീവനക്കാർ കുമാറിനെ എസ്കോർട്ടില്ലാതെ ആശുപത്രിയിൽ കൊണ്ടു പോയതായി എ പി ഒ പറഞ്ഞു. 19 നും 20നും കുമാറിനെ എസ്കോർട്ടോടെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി ചികിത്സിച്ചു. 21 ന് രാവിലെ 10. 20 ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 10. 45 ന് മരണം സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
രാജ്കുമാറിന്റെ മരണം സ്ഥിരീകരിക്കുന്ന ഡോക്ടർ സർട്ടിഫിക്കേറ്റ് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർട്ടിഫിക്കേറ്റ് ലഭിച്ചില്ലെന്ന് സൂപ്രണ്ട് മറുപടി പറഞ്ഞു. രാജ് കുമാർ സെല്ലിൽ എത്തുമ്പോൾ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരൻ ചാക്കോ കമ്മീഷനെ അറിയിച്ചു. തന്നെ പോലീസുകാർ ഉപദ്രവിച്ചതായി രാജ് കുമാർ ഇയാളോട് പറഞ്ഞു. സെല്ലിൽ എത്തിച്ച ശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട്.