പയ്യന്നൂര്‍: ഉപഭോക്താക്കള്‍ക്ക് മാഞ്ഞുപോകാത്ത രീതിയിൽ നല്ല ബില്ലുകള്‍ നല്കാന് ഉത്തരവ്. ഉപഭോക്തൃകാര്യ വകുപ്പാണ് ഗുണനിലവാരത്തിലുള്ള ബില്ലുകള്‍ നല്കാന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നൽകിയത്. പല സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന ബില്ലുകൾ ദിവസങ്ങൾക്കകം അവ്യക്തമാകുന്ന അവസ്ഥയുണ്ട്.
അതിനാൽ നിലവാരം കുറഞ്ഞ പേപ്പറിന്റെയും മഷിയുടെയും ഉപയോഗം തടയണമെന്ന വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉപഭോക്തൃ നിയമപ്രകാരം അധികൃതര്‍ക്ക് പരാതികൾ സമര്‍പ്പിക്കുന്നതിന് നിലവാരം കുറഞ്ഞ ബില്ലുകള്‍ തടസമാകുന്നുണ്ടെന്ന വസ്തുത പരിഗണിച്ചാണ് ഉപഭോക്തൃകാര്യ വകുപ്പ് നിര്‍ദേശം നൽകിയിരിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരത്തില്‍ എളുപ്പത്തില്‍ മായുന്നതരത്തിലുള്ള ബില്ലുകളാണ് ഉപയോഗിക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ഇബി, കെഎസ്ആര്‍ടിസി ജല അഥോറിറ്റി, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങൾ നല്കുന്ന ബില്ലുകളെപ്പറ്റിയും ഇത്തരം പരാതികൾ ഉയര്‍ന്നിരുന്നു.
ഇക്കാര്യങ്ങളെപ്പറ്റി പരിശോധന നടത്തിയാണ് വകുപ്പ് ഉത്തരവിറക്കിയത്. ബില്ലുകളുടെ ഗുണനിലവാരമില്ലായ്മ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അതിനാൽ നിലവാരം കുറഞ്ഞ പേപ്പറിന്റെയും മഷിയുടെയും ഉപയോഗം തടയണമെന്ന വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉപഭോക്തൃ നിയമപ്രകാരം അധികൃതര്‍ക്ക് പരാതികൾ സമര്‍പ്പിക്കുന്നതിന് നിലവാരം കുറഞ്ഞ ബില്ലുകള്‍ തടസമാകുന്നുണ്ടെന്ന വസ്തുത പരിഗണിച്ചാണ് ഉപഭോക്തൃകാര്യ വകുപ്പ് നിര്‍ദേശം നൽകിയിരിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരത്തില്‍ എളുപ്പത്തില്‍ മായുന്നതരത്തിലുള്ള ബില്ലുകളാണ് ഉപയോഗിക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കെഎസ്ഇബി, കെഎസ്ആര്‍ടിസി ജല അഥോറിറ്റി, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങൾ നല്കുന്ന ബില്ലുകളെപ്പറ്റിയും ഇത്തരം പരാതികൾ ഉയര്‍ന്നിരുന്നു.
ഇക്കാര്യങ്ങളെപ്പറ്റി പരിശോധന നടത്തിയാണ് വകുപ്പ് ഉത്തരവിറക്കിയത്. ബില്ലുകളുടെ ഗുണനിലവാരമില്ലായ്മ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.